എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ഡോ. രാജശ്രീ എം.എസിന്റെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
Also Read- കേരള ഡിജിറ്റൽ സർവകലാശാല വിസിയ്ക്ക് സാങ്കേതിക സർവകലാശാലാ വിസിയുടെ അധിക ചുമതല നൽകാനാകില്ല: ഗവർണർ
2019 ഫെബ്രുവരി രണ്ടിനാണ് ഡോ.രാജശ്രീ എം. എസിനെ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിച്ച് ഗവര്‍ണര്‍ ഉത്തരവ് ഇറക്കിയത്. എന്നാല്‍ ഈ നിയമനം യുജിസി ചട്ടങ്ങള്‍ പ്രകാരം അല്ലെന്ന് ചൂണ്ടിക്കാട്ടി കുസാറ്റിലെ എന്‍ജിനീയറിങ് ഫാക്കല്‍റ്റി മുന്‍ ഡീന്‍ ഡോ. ശ്രീജിത്ത് പി. എസ് ആണ് സുപ്രീംകോടതിയെ സമീപിച്ചത്.
advertisement
Also Read- കേരളത്തിലെ 15 ൽ 12 യൂണിവേഴ്സിറ്റികളിലെയും വൈസ് ചാൻസിലർ നിയമനം നിയമവിരുദ്ധം; ഗവർണർ
കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥിന് സാങ്കേതിക സര്‍വകലാശാല വൈസ് ചാൻസലറുടെ അധിക ചുമതല നൽകണമെന്ന് സർക്കാർ ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സജി ഗോപിനാഥിന്‌റെ നിയമനം ചട്ടവിരുദ്ധമാണെന്ന് വ്യക്തമാക്കിയ ഗവർണർ ഈ ആവശ്യം തള്ളുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സിസാ തോമസിന് ചുമതല നൽകി ഉത്തരവിറക്കിയിരിക്കുന്നത്.
കേരളത്തിലെ 15 യൂണിവേഴ്സിറ്റികളിൽ 12 ഇടത്തെയും വിസി നിയമനം നിയമവിരുദ്ധമാണെന്ന് ഗവർണറുടെ ആരോപണം.
കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കൊച്ചി സര്‍വകലാശാല,ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല, ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവടങ്ങളിലെ വിസിമാരോട് ഗവർണർ രാജി ആവശ്യപ്പെട്ടിരുന്നു.