Exclusive | കേരളത്തിലെ 15 ൽ 12 യൂണിവേഴ്സിറ്റികളിലെയും വൈസ് ചാൻസിലർ നിയമനം നിയമവിരുദ്ധം; ഗവർണർ

Last Updated:

താൻ റബ്ബർ സ്റ്റാംമ്പല്ലെന്നും പറയുന്നിടത്തെല്ലാം ഒപ്പിടുന്ന ആളാണ് ഗവർണർ എന്നാണ് സർക്കാരിന്റെ ധാരണയെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തി

തിരുവനന്തപുരം: കേരളത്തിലെ 15 ൽ 12 യൂണിവേഴ്സിറ്റികളിലെയും വൈസ് ചാൻസിലർ നിയമനം നിയമവിരുദ്ധം എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ് ചാൻസിലർമാർക്ക് മാന്യമായി പുറത്തു പോകാനുളള അവസരം ഒരുക്കാനാണ് രാജി ആവശ്യപ്പെട്ടത്. ന്യൂസ് 18 എക്സ്ക്ലൂസീവ് അഭിമുഖത്തിലാണ് ഗവർണർ നിലപാട് തുറന്നു പറഞ്ഞത്.
വൈസ് ചാൻസിലർമാരുടെ നിയമനം അസാധുവാണെന്നത് തന്റെ കണ്ടെത്തലല്ല. സാങ്കേതിക സർവ്വകലാശാല വി സി നിയമനം നിയമവിരുദ്ധമാണെന്ന് പറഞ്ഞത് സുപ്രീം കോടതിയാണെന്ന് ഗവർണർ പറഞ്ഞു. യുജിസി ചട്ടങ്ങൾ പാലിക്കാത്ത എല്ലാ വിസി നിയമനങ്ങളും നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ 15 യൂണിവേഴ്സിറ്റികളിൽ 12 ഇടത്തെയും വിസി നിയമനം നിയമവിരുദ്ധമാണെന്ന് ഗവർണർ വ്യക്തമാക്കി.
advertisement
ന്യൂസ് 18 പൊളിറ്റിക്കൽ എഡിറ്റർ മരിയാ ഷക്കീലിന് അനുവദിച്ച അഭിമുഖത്തിലാണ് ഗവർണർ വിവാദങ്ങളിൽ നിലപാട് തുറന്നു പറഞ്ഞത്. താൻ റബ്ബർ സ്റ്റാംമ്പല്ലെന്നും പറയുന്നിടത്തെല്ലാം ഒപ്പിടുന്ന ആളാണ് ഗവർണർ എന്നാണ് സർക്കാരിന്റെ ധാരണയെന്നും ഗവർണർ കുറ്റപ്പെടുത്തി. നിയമോപദേശ പ്രകാരമാണ് വൈസ് ചാൻസിലർമാർക്ക് ഷോകോസ് നോട്ടീസ് നൽകിയത്. രാജ്യത്തെ നിയമത്തിൽ നിന്നും രക്ഷപെടാനാവില്ലെന്നും ഗവർണർ വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Exclusive | കേരളത്തിലെ 15 ൽ 12 യൂണിവേഴ്സിറ്റികളിലെയും വൈസ് ചാൻസിലർ നിയമനം നിയമവിരുദ്ധം; ഗവർണർ
Next Article
advertisement
'എല്ലാം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചതെന്തിന്'; സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
'എല്ലാം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചതെന്തിന്'; സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
  • ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡിന് ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു

  • ഉണ്ണികൃഷ്ണൻ പോറ്റിയെ എല്ലാ കാര്യങ്ങളും ഏൽപ്പിച്ചതെന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു

  • പ്രതികളുടെ ജാമ്യഹർജികളിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി വിമർശനം ഉന്നയിച്ചത്

View All
advertisement