അപകടമുണ്ടായ സ്ഥലത്തെ നിര്‍മാണം നിര്‍ത്തിവച്ചതായി കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. അപകടം സംബന്ധിച്ച് എഡിഎമ്മിന്റെ നേതൃത്വത്തില്‍ അന്വേഷണം. അഞ്ച് ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. അന്വേഷണ റിപ്പോര്‍ട്ടിന് ശേഷമേ തുടര്‍ നടപടി തീരുമാനിക്കൂവെന്നും കളക്ടര്‍ വ്യക്തമാക്കി.
ഫൈജുല്‍ മണ്ഡല്‍, കൂടൂസ് മണ്ഡല്‍, നൗജേഷ് മണ്ഡല്‍, നൂറാമിന്‍ മണ്ഡല്‍ എന്നീ അതിഥി തൊഴിലാളികളാണ് മരിച്ചത്. ഇവര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളാണ്. രക്ഷപ്പെടുത്തി ആദ്യം ആശുപത്രിയില്‍ എത്തിച്ച രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.
advertisement
തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന കൃത്യമായ സ്ഥലം കണ്ടെത്താന്‍ ഡോഗ് സ്‌ക്വാഡിനേയും ഇങ്ങോട്ടെത്തിച്ചിരുന്നു. കൂടുതല്‍ ഫയര്‍ ഫോഴ്സ് സംഘങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്.
Also Read-Fire Accident | പത്തനംതിട്ട ളാഹയില്‍ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം കത്തി നശിച്ചു
18 അടി താഴ്ചയോളമുള്ള കുഴിയിലാണ് തൊഴിലാളികള്‍ അകപ്പെട്ടത്. കുഴിയെടുക്കുന്നതിനിടെ ഇവരുടെ ദേഹത്തേക്ക് ഏകേദശം ഏഴടിയോളം ഉയരത്തില്‍ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.
