യു.എ.ഇ കോൺസുലേറ്റ് വഴി കേരളത്തിൽ മതഗ്രന്ഥങ്ങൾ എത്തിച്ചതിന്റെ മറവിൽ കള്ളക്കടത്ത് നടന്നിട്ടുണ്ടോയെന്നാണ് ഏജൻസികൾ പരിശോധിക്കുന്നത്. കസ്റ്റംസ് ആക്ട് 108 പ്രകാരമായിരിക്കും രേഖപ്പെടുത്തുക. ഈ മൊഴി കോടതി തെളിവായി പരിഗണിക്കുന്നതിനാൽ പിന്നീട് മാറ്റിപ്പറയാനാകില്ല.
യു.എ.ഇ കോൺസുലേറ്റ് വഴിയെത്തിയ ബാഗേജ് മന്ത്രിയുടെ നിർദ്ദേശ പ്രകാരം സി.ആപ്ടിന്റെ വാഹനത്തിൽ മലപ്പുറത്ത് എത്തിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ബാഗേജിലുണ്ടായിരുന്നത് റംസാൻ റിലീഫ് കിറ്റും മത ഗ്രന്ഥങ്ങളുമാണെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്നാൽ എത്തിയ ബഗേജിന്റെ തൂക്കത്തിൽ വ്യത്യാസമുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് മന്ത്രിയിൽ നിന്നും മൊഴിയെടുക്കാൻ കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്.
advertisement
ഇതിനിടെ മന്ത്രി ജലീലിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചിട്ടുണ്ട്. ചോദ്യാവലി തയാറാക്കിയാകും ഇനി മൊഴി രേഖപ്പെടുത്തുക.
വെള്ളിയാഴ്ച രാവിലെ അതീവ രഹസ്യമായാണ് മന്ത്രി കെ.ടി ജലീൽ ഇ.ഡിയുടെ കൊച്ചിയിലെ ഓഫീസിൽ ഹാജരായത്. മാധ്യമങ്ങൾ അറിയാതിരിക്കാൻ സ്വകാര്യ വാഹനത്തിലായിരുന്നു മന്ത്രിയുടെ യാത്ര. ഇ.ഡി ചോദ്യം ചെയ്ത സാഹചര്യത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരവും ആരംഭിച്ചിട്ടുണ്ട്.