Also Read- ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിലേക്ക്
മൊറാഴയിലെ ഉടുപ്പക്കുന്ന് ഇടിച്ചുനിരത്തിയാണ് റിസോർട്ട് നിർമിക്കുന്നതെന്ന് കാട്ടി ശാസ്ത്ര സാഹിത്യ പരിഷത്ത് റിസോർട്ട് നിർമാണത്തിനെതിരെ പ്രമേയം പാസാക്കുകയും ജില്ലാ കളക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ആന്തൂർ നഗരസഭയുടെ കെട്ടിടനിർമാണ അനുമതിയുടെ അടിസ്ഥാനത്തിലാണ് നിർമാണം തുടങ്ങിയതെന്നും ഖനനം നടത്തുന്ന മണ്ണ് അവിടെത്തന്നെ നിരത്തുകയാണെന്നുമായിരുന്ന് കലക്ടർക്ക് ലഭിച്ച അന്വേഷണ റിപ്പോർട്ട്.
Also Read- Gold Price Today| സ്വർണവില വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം
advertisement
നഗരസഭയിൽനിന്നുള്ള മുഴുവൻ അനുമതിയും ലഭിച്ചിട്ടുണ്ടെന്ന് റിസോർട്ട് ഉടമകൾ വ്യക്തമാക്കുന്നു. ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക് കീഴിലുള്ള ആയുഷ് വകുപ്പിന്റെ ലൈസൻസ് മാത്രമാണ് ഇനി റിസോർട്ടിന് ലഭിക്കാനുള്ളത്.
Also Read- ബാംഗ്ലൂരിൽ കോവിഡ് ബാധിച്ച 3000 പേരെ 'കാണാനില്ല'; മൊബൈൽ ഫോൺ സ്വിച്ച് ഓഫ്
2014ലാണ് അരോളിയിൽ ഇ പി ജയരാജന്റെ വീടിന് തൊട്ടുചേർന്നുള്ള കടമുറിക്കെട്ടിടത്തിന്റെ വിലാസത്തിൽ മൂന്നു കോടി രൂപ മൂലധനത്തിൽ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്തത്. ഇ പി ജയരാജന്റെ മകൻ ജയ്സണാണ് കമ്പനിയിൽ ഏറ്റവുമധികം (2500) ഓഹരിയുള്ള ഡയറക്ടർ. തലശ്ശേരിയിലെ കെട്ടിട നിർമാണക്കരാറുകാരനാണ് ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ മറ്റൊരു പ്രധാനി.
'എൽ ഡി എഫിന് 100 സീറ്റ് എങ്കിലും ലഭിക്കും; ജോസ് കെ മാണി വിജയത്തെ ഉറപ്പിച്ച ഘടകം:' എ വിജയരാഘവൻ
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് കൺവീനർ എ വിജയരാഘവൻ. എൽഡിഎഫിന് 100 സീറ്റെങ്കിലും ലഭിക്കും. സംസ്ഥാനത്ത് എൽഡിഎഫ് തരംഗമുണ്ടാകും. ജോസ് കെ മാണിയുടെ വരവാണ് എൽഡിഎഫ് വിജയത്തെ ഉറപ്പിച്ച ഘടകമെന്നും എ വിജയരാഘവൻ പറഞ്ഞു.
Also Read- കോവിഡ് പോസിറ്റീവായ വിദ്യാർഥിനിയെ എസ് എസ് എൽ സി പരീക്ഷാ ഹാളിലെത്തിച്ച് ഡിവൈഎഫ്ഐ
കേരള കോൺഗ്രസ് എമ്മും ലോക് താന്ത്രിക് ജനതാദളും വന്നത് ഇടതുമുന്നണിയുടെ കരുത്ത് വർധിപ്പിച്ചു. കോണ്‍ഗ്രസും മുസ്ലിംലീഗും മാത്രമുള്ള മുന്നണിയായി യുഡിഎഫ് ചുരുങ്ങും. ബിജെപിയുടെ സ്വാധീനം കുറയുമെന്നും വിജയരാഘവൻ പറഞ്ഞു. രാഷ്ട്രീയ ഘടകങ്ങളും ഭരണമികവും മുഖ്യമന്ത്രിയുടെ സ്വീകാര്യതയും വിജയത്തിന് കാരണമാകുമെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.
