മെയ് 31 മുതൽ 6 ദിവസത്തേക്ക് ഒരു ഫ്ലാറ്റ് വേണം എന്നാവശ്യപ്പെട്ട് ഐ.ടി.വകുപ്പിലെ കരാറുകാരനായ അരുണിന് ശിവശങ്കര്‍ സന്ദേശം അയച്ചത് ആ മാസം 27നാണ്. ഇക്കാര്യം ശിവശങ്കര്‍ നേരത്തെ നേരിട്ട് വിളിച്ച് പറഞ്ഞിരുന്നു. അതിനാൽ മുഖവുരയൊന്നുമില്ലാതെയാണ് ശിവശങ്കറിൻ്റെ വാട്സ് ആപ്പ് സന്ദേശം ആരംഭിക്കുന്നത്.
'അവർക്ക് മെയ് 31 മുതൽ 2 ബെഡ്റും ഫ്ലാറ്റ് വേണം. പരമാവധി 6 ദിവസത്തേക്ക്. അവർ 1.06 മുതൽ വീട് ഷിഫ്റ്റ് ചെയ്യുകയാണ്. അവരുടെ പുതിയ ഫ്ലാറ്റ് പൂർണ്ണമായും പ്രവർത്തനക്ഷമമാകും വരെയാണ് ഫ്ലാറ്റ് ആവശ്യമുള്ളത്. 3, 4 ദിവസമാണ് പ്രതീക്ഷിക്കുന്നത്, പരമാവധി 6 ദിവസം.': ഇതാണ് ശിവശങ്കർ അയച്ച വാട്സ് ആപ് സന്ദേശത്തിൻ്റെ പൂർണ്ണരൂപം.
advertisement
കേസിൽ ശിവശങ്കറിൻ്റെ പങ്കാളിത്തം പുറത്ത് വന്നതോടെ കസ്റ്റംസിനും എൻ.ഐ.എയ്ക്കും അവർ ആവശ്യപ്പെടാതെ തന്നെ ഈ സന്ദേശം അയച്ചുകൊടുത്തു എന്ന് അരുൺ പറയുന്നു. ഈ തെളിവില്ലായിരുന്നെങ്കിൽ താനും കേസിൽ പെട്ടു പോയേനെ എന്നാണ് അരുൺ വിശ്വസിക്കുന്നത്. ഈ വാട്സ് ആപ് സന്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത്.
[NEWS]Gold Smuggling Case | സ്വർണക്കടത്ത് കേസിൽ സെക്രട്ടേറിയറ്റിന് സമീപത്തെ ഹോട്ടലിലും പരിശോധന
[NEWS]RIL’s virtual AGM| റിലയൻസ് രാജ്യത്തെ ഏറ്റവും വലിയ നികുതിദായകർ: മുകേഷ് അംബാനി; ചിത്രങ്ങൾ കാണാം
[NEWS]
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഒരാൾക്ക് ഫ്ലാറ്റ് എടുത്തു നൽകാൻ എന്തുകൊണ്ടാണ് ഇത്രയും താൽപര്യം എടുത്തതെന്നാണ് കസ്റ്റംസും എൻ ഐ എ യും അന്വേഷിക്കുന്നത്. സൗഹൃദത്തിൻ്റെ പേരിൽ ഫ്ലാറ്റ് തരപ്പെടുത്തി കൊടുത്തു എന്നാണ് ശിവശങ്കർ മൊഴി നൽകിയിരിക്കുന്നത്. ഇവിടുത്തെ സി സി ടി വി ദൃശ്യങ്ങളടക്കം കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.