Gold Smuggling Case | സ്വർണക്കടത്ത് കേസിൽ സെക്രട്ടേറിയറ്റിന് സമീപത്തെ ഹോട്ടലിലും പരിശോധന

Last Updated:

ഈ ഹോട്ടലിന് എതിർവശത്തുള്ള ഹെതർ ടവറിലാണ് ശിവശങ്കർ ഫ്ലാറ്റു വാടകയ്ക്ക് എടുത്തിട്ടുള്ളത്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സെക്രട്ടേറിയറ്റിന് സമീപത്തെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസ് ശേഖരിച്ചു. സെക്രട്ടേറിയറ്റിന് സമീപത്തായി ഈ ഹോട്ടലിന് എതിർവശത്താണ് ഐടി വകുപ്പ് മുൻ സെക്രട്ടറി എം ശിവശങ്കർ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിട്ടുള്ളത്. ഹിൽട്ടൺ ഹോട്ടലിൽനിന്ന് കഴിഞ്ഞ ദിവസവും സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസ് ശേഖരിച്ചിരുന്നു. ഈ ഹോട്ടലിന് എതിർവശത്തുള്ള ഹെതർ ടവറിലാണ് ശിവശങ്കർ ഫ്ലാറ്റു വാടകയ്ക്ക് എടുത്തിട്ടുള്ളത്. ഹോട്ടലിലെ രജിസ്റ്ററും കസ്റ്റംസ് പരിശോധിച്ചു. ഈ ഹോട്ടലിൽ ജൂലൈ 1, 2 തീയതികളിൽ മുറിയെടുത്തവരെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
അതിനിടെ സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് ഒളിവിൽപ്പോകുന്നതിന് തൊട്ടുമുമ്പ് സെക്രട്ടറിയറ്റിന് സമീപം ഉണ്ടായിരുന്നതാതി തെളിവ് ലഭിച്ചു. ജൂലൈ അഞ്ചിനാണ് സ്വപ്ന സുരേഷ് സെക്രട്ടറിയേറ്റ് എത്തിയിരുന്നതായി മൊബൈൽ ടവറുകളിലെ വിശദാംശങ്ങൾ വ്യക്തമാക്കുന്നത്. ഇതേദിവസമാണ് സ്വർണക്കടത്ത് കണ്ടെത്തിയത്. ഇതിനുശേഷമാണ് സ്വപ്ന ഒളിവിൽ പോയത്.
ജൂലൈ അഞ്ചിന് 9.40ന് മുതൽ സ്വപ്നയുടെ ഫോൺ സെക്രട്ടേറിയറ്റിന് സമീപം പുന്നൻറോഡിലായിരുന്നു. ആ സമയം സ്വപ്ന നേരിട്ടോ അല്ലെങ്കിൽ അവരുടെ ഫോണുമായി മറ്റൊരാളോ സെക്രട്ടേറിയറ്റിന് സമീപത്തെത്തിയതായാണ് വിവരം. ഇവിടെയാണ് എം ശിവശങ്കർ വാടകയ്ക്ക് എടുത്ത ഫ്ലാറ്റും സംശയത്തിന്‍റെ നിഴലിലുള്ള ഹോട്ടലുമുള്ളത്. സ്വർണക്കടത്തുമായി ബന്ധമുള്ളവർ ഈ ഹോട്ടലിൽ താമസിച്ചിരുന്നതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
advertisement
advertisement
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇന്നു പുലർച്ചെ 2.15യ്ക്കുശേഷം ശിവശങ്കറിനെ കസ്റ്റംസ് പൂജപ്പുരയിലെ വീട്ടിലെത്തിച്ചിരുന്നു. ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചനയുണ്ട്. സ്വപ്ന സഹപ്രവർത്തകയും സരിത്ത് സുഹൃത്തുമാണെന്ന് ശിവശങ്കർ കസ്റ്റംസിനോട് സമ്മതിച്ചെന്ന് വിവരുണ്ട്. നാലുവർഷായി സ്വപ്നയെ അറിയാമെന്നും, അവരുമായി ഫോണിൽ സംസാരിക്കാറുണ്ടെന്നും ശിവശങ്കർ പറഞ്ഞു. അതേസമയം ശിവശങ്കറിനെ ഇനിയും ചോദ്യം ചെയ്യുമോയെന്നു വ്യക്തമല്ല.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling Case | സ്വർണക്കടത്ത് കേസിൽ സെക്രട്ടേറിയറ്റിന് സമീപത്തെ ഹോട്ടലിലും പരിശോധന
Next Article
advertisement
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
  • റാഷിദ് ഖാൻ തന്റെ രണ്ടാം വിവാഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു, ഓഗസ്റ്റിൽ വിവാഹം കഴിച്ചതായി അറിയിച്ചു.

  • ചാരിറ്റി പരിപാടിയിൽ ഭാര്യയോടൊപ്പം കണ്ടതിനെ തുടർന്ന് റാഷിദ് ഖാന്റെ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നു.

  • ഭാര്യയുടെ സ്വകാര്യത മാനിക്കുന്നതിനായി റാഷിദ് ഖാൻ ഭാര്യയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

View All
advertisement