Also Read- സർക്കാർ- ഗവർണർ പോര് തുടരുന്നതിനിടെ സ്പീക്കർ എ എൻ ഷംസീർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചു
ഇന്നലെ വി സി ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിശദീകരണം ചോദിക്കാൻ ആവശ്യപ്പെട്ടത്. രജിസ്ട്രാർ അടക്കമുള്ളവർ സഹകരിക്കുന്നില്ലെന്ന് വി.സി ചാൻസലറെ അറിയിച്ചു. പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കാമെന്നാണ് ഗവർണർ വി സിയെ അറിയിച്ചത്. അതേസമയം പ്രതിഷേധം ഭയന്ന് വി സി സിസ തോമസ് ഇന്നലെയും സർവകലാശാലയിൽ എത്തിയില്ല.
advertisement
അതേസമയം, കെടിയു താത്കാലിക വി സി നിയമനത്തിൽ ഗവർണറെ എതിർ കക്ഷിയാക്കി സർക്കാർ ഹർജി നൽകിയിട്ടുണ്ട്. ഗവർണർ നടത്തിയ നിയമനം സർവകലാശാല നിയമത്തിന് വിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഹർജി നൽകിയിരിക്കുന്നത്. ഗവർണർ വി സിയുടെ ചുമതല നൽകിയ ഡോ. സിസ തോമസ് പ്രതിഷേധത്തിനിടെ സാങ്കേതിക സർവകലാശാലയിലെത്തി ദിവസങ്ങൾക്ക് മുമ്പ് ചുമതലയേറ്റിരുന്നു.