മന്ത്രിയെയും പ്രൈവറ്റ് സെക്രട്ടറിയെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ഫയൽ അദാലത്ത് കമ്മിറ്റി രൂപീകരിച്ചത് സർവകലാശാല ആക്ടിലെ വ്യവസ്ഥകളുടെ ലംഘനമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. സർവകലാശാല സ്വയംഭരണ സ്ഥാപനമായതിനാൽ അതിന്‍റെ പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടാൻ പാടില്ലെന്ന 2003ലെ സുപ്രീം കോടതി ഉത്തരവ് ഗവർണർ എടുത്തുകാണിക്കുന്നുണ്ട്. നടന്നത് നടന്നു. മേലിൽ ചട്ടങ്ങളും നടപടിക്രമങ്ങളും സർവകലാശാല അധികൃതർ കൃത്യമായി പാലിക്കണമെന്നും ഗവർണർ മുന്നറിയിപ്പ് നൽകി.
BEST PERFORMING STORIES:'കള്ള റാസ്കൽ' പ്രയോഗം; പ്രതിപക്ഷ ആരോപണം തള്ളി മന്ത്രി ഇ പി ജയരാജൻ [NEWS]പ്രേക്ഷകർക്കൊപ്പം ടൊവിനോയുടെ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ഓഡിയോ ലോഞ്ച് [PHOTO]Coronavirus Outbreak: ആളുകൾ കൂട്ടംകൂടുന്നത് കഴിവതും ഒഴിവാക്കണമെന്ന് IMA [NEWS]
advertisement
പരാതിക്കാരുടെയും സർവ്വകലാശാലയുടെയും വിശദീകരണം നേരിട്ട് കേട്ടശേഷമാണ് മന്ത്രി അദാലത്തിൽ പങ്കെടുത്തത് ക്രമവിരുദ്ധമാണെന്ന് ഗവർണർ ഉത്തരവിട്ടത്. മന്ത്രിയുടെ നിർദേശാനുസരണം സർവ്വകലാശാല അദാലത്ത് സംഘടിപ്പിച്ചതും തോറ്റ ബിടെക് വിദ്യാർഥിയെ വീണ്ടും മൂല്യനിർണയം നടത്തിയ വിജയിപ്പിക്കാൻ തീരുമാനിച്ചതുമാണ് വിവാദമായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി കാംപയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകുകയായിരുന്നു.
