അയല്‍പക്കത്തെ വീട്ടില്‍ കുട്ടിയേയും കൂട്ടി പോയതായിരുന്നു അമ്മൂമ്മ ലാലീമ്മ. ഇവര്‍ സംസാരിക്കുന്നതിനിടെ കുട്ടി കിണറ്റിലേക്ക് എത്തിനോക്കുകയും അബദ്ധത്തില്‍ വീഴുകയുമായിരുന്നു. ഇത് കണ്ട ലീലാമ്മ ഉടന്‍ പിന്നാലെ ചാടുകയും കുട്ടിയെ എടുത്ത് മോട്ടറിന്റെ പൈപ്പില്‍ പിടിച്ച് നില്‍ക്കുകയുമായിരുന്നു.
വെള്ളമുണ്ടായിരുന്നതിനാല്‍ ഇരുവര്‍ക്കും പരിക്കേറ്റില്ല. അഗ്നിരക്ഷാ സേന എത്തി ഇരുവരെയും റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് പുറത്തെടുത്തു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഗോപാലകൃഷ്ണന്‍ മാവിലയുടെ നേതൃത്വത്തില്‍ ഗ്രേഡ് എഎസ്ടിഒ സിപി ബെന്നി, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ സണ്ണി ഇമ്മാനുവല്‍, നന്ദകുമാര്‍, പ്രസീത്. റോയി, കെ ഗോപാലകൃഷ്ണന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.
advertisement
School Children | സ്കൂൾ കുട്ടികളെ കുത്തിനിറച്ചുകൊണ്ടുപോയ പിക്ക്അപ്പ് പിടിച്ചെടുത്തു; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും
തിരുവനന്തപുരം: സ്കൂൾ കുട്ടികളെ (School Childrens) ത്രീ വീലർ ചരക്കുവാഹനത്തിന്റെ ലോഡ് കേബിനിൽ കയറ്റി വാഹനമോടിച്ച കുറ്റത്തിന് വാഹനം മോട്ടോർ വാഹന വകുപ്പ് (Motor Vehicle Department) അധികൃതർ പിടിച്ചെടുത്തു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് (Neyyattinkara) സംഭവം.
സ്കൂൾ കുട്ടികളെ കുത്തിനിറച്ച് യാത്ര ചെയ്ത KL 20 P 6698 എന്ന വാഹനമാണ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡി യിലെടുത്തു. കുട്ടികളുടെ ജീവന് തന്നെ ഭീഷണി ആയേക്കാവുന്ന ഈ നടപടിക്ക് വാഹന ഉടമയും ഡ്രൈവറുമായ ഹാജ ഹുസൈൻ എന്നയാളുടെ ഡ്രൈവിംഗ് ലൈസൻസ് അയോഗ്യത കല്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി നെയ്യാറ്റിൻകര ജോയിന്റ് ആർടിഒ അറിയിച്ചു.
നെയ്യാറ്റിൻകര നെല്ലിമൂട് ന്യൂ ഹയർ സെക്കന്ററി സ്കൂൾ, പ്ലാവിള ഗവണ്മെന്റ് സ്കൂൾ അധികൃതരോട് ഇത്തരം പ്രവണതകൾ അനുവദിക്കരുതെന്നും ശ്രദ്ധയിൽപെട്ടാൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതിനും മോട്ടോർ വാഹന വകുപ്പ് ഫീൽഡ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.