ഒരു ഫോട്ടോ ഗ്രാഫറുടെ സഹായത്തോടെ പാലത്തിന്റെ ചിത്രങ്ങൾ എടുത്ത കെ വി ഗിരിജൻ അത് മന്ത്രി ജി സുധാകരന് അയച്ചു കൊടുത്തു. മന്ത്രിയിൽ നിന്ന് മറുപടിയും ലഭിച്ചു. പാലം പണിയിലെ അഴിമതി പുറത്തു വന്നതിനെ തുടർന്ന് വലിയ രാഷ്ട്രീയ വിവാദമാണ് ഉയർന്നത്.
വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാൻ കെ വി ഗിരിജന് താൽപര്യമില്ല. എന്നാൽ ചില ആരോപണങ്ങൾ തന്നെ ഏറെ വേദനിപ്പിച്ചെന്നും പാലത്തിന്റെ ദുരവസ്ഥ പുറത്തു കൊണ്ടു വരിക മാത്രമായിരുന്നു ഉദ്ദേശമെന്നും കെ വി ഗിരിജൻ പറയുന്നു.
advertisement
You may also like: ‘പാലാരിവട്ടം പാലം’: തകരാത്ത ചിത്രമിട്ട് മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്; പോസ്റ്റിന് താഴെ ചർച്ചയോട് ചർച്ച
പാലത്തിന്റെ ക്രമക്കേടുകൾ പുറത്തു കൊണ്ടുവരാൻ കഴിഞ്ഞതിലും പുതിയ പാലം നിർമിക്കാനുള്ള തീരുമാനം ഉണ്ടായതിലും ഏറെ സന്തോഷത്തിലാണ് ബിഎസ്എൻഎൽ ജീവനക്കാരനായിരുന്ന കെ വി ഗിരിജൻ.
കഴിഞ്ഞ ദിവസമാണ് പാലാരിവട്ടം പാലം പൊളിച്ചു പണിയാൻ സുപ്രീംകോടതി വിധിച്ചത്. പാലം പൊളിച്ച് പണിയാൻ അനുമതി നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ ഇടക്കാല അപേക്ഷയിലാണ് സുപ്രീംകോടതി വിധി.
സുരക്ഷ കണക്കിലെടുത്ത് പാലം പണിയുന്നതിൽ സർക്കാരിന് എത്രയും വേഗം നടപടിയെടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.