NSS കരയോഗമന്ദിരത്തിനുനേരെ ആക്രമണം; സുകുമാരൻ നായരുടെ പേരിൽ റീത്ത് വെച്ചു
ചിത്തിര ആട്ടവിശേഷത്തിന് നട തുറക്കുന്നത് അഞ്ചിന് വൈകിട്ട് അഞ്ചിനാണെങ്കിലും നാളെ മുതൽ ആറാം തിയതി വരെ ശബരിമലയിൽ 5000 പൊലീസുകാരെ വിന്യസിച്ച് സുരക്ഷാ വലയമൊരുക്കാനാണ് തീരുമാനം. ആറിന് രാത്രി 10 മണിക്കാണ് നട അടയ്ക്കുന്നത്. 29 മണിക്കൂർ നേരമാകും നട തുറന്നിരിക്കുക.
പത്തനംതിട്ടയിൽ ഹർത്താൽ തുടങ്ങി
തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോഴുണ്ടായ സംഘർഷങ്ങൾ ആവർത്തിക്കാതിരിക്കാൻ പഴുതടച്ചുള്ള സുരക്ഷാമുൻകരുതലെടുക്കാനാണ് ഡിജിപി നിർദേശം നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് നട തുറക്കുന്നതിന് രണ്ടുദിവസം മുൻപേ പൊലീസിനെ വിന്യസിക്കുന്നത്. നിലയ്ക്കൽ, പമ്പ, കാനനപാത, സന്നിധാനം എന്നിവിടങ്ങളിൽ അനാവശ്യമായി ആളുകൾ തങ്ങാൻ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
advertisement
ഐ.ജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ചതിന് ബിജെപി നേതാവ് അറസ്റ്റിൽ
വടശേരിക്കര, ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നീ സ്ഥലങ്ങൾ സുരക്ഷാമേഖലയാക്കി ഉത്തരവിറക്കിയിട്ടുണ്ട്. ഐ.ജി പി. വിജയനാണ് സന്നിധാനത്തെ ചുമതല. നിലയ്ക്കൽ മുതൽ പമ്പ വരെ ഐ.ജി എം.ആർ അജിത്കുമാറിനാണ് ചുമതല. ഐ.ജിമാർക്കൊപ്പം ഐ.പി.എസ് ഓഫീസർമാരും സഹായത്തിനുണ്ടാകും. മരക്കൂട്ടത്ത് എസ്.പിമാർക്കാണ് ചുമതല.
ശബരിമലയിലും പരിസരങ്ങളിലും ജോലിക്കെത്തുന്ന തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും നിർബന്ധമാക്കിയിട്ടുണ്ട്. അവരവരുടെ താമസസ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ നിന്ന് വാങ്ങുന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ആധാർ/വോട്ടർ ഐ.ഡി കാർഡിന്റെ പകർപ്പ്, ഹെൽത്ത് കാർഡ്, രണ്ട് പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ എന്നിവ കൊണ്ടുവരണം.
നിലയ്ക്കൽ, പമ്പ, സന്നിധാനം സ്റ്റേഷനുകളിൽ ഏതിന്റെ പരിധിയിലാണോ ജോലി ചെയ്യുന്നത് അവിടെ ഈ രേഖകൾ ഹാജരായി തിരിച്ചറിയൽ കാർഡ് വാങ്ങണം. പൊലീസ്, സർക്കാർ, ദേവസ്വം ബോർഡ് ജീവനക്കാർ എന്നിവർ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് നിർബന്ധമായും ധരിക്കണമെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്.
