TRENDING:

ബിഷപ്പിന്‍റെ തെളിവെടുപ്പ് പൂർത്തിയായി; തെളിവെടുപ്പ് സമയത്ത് മഠത്തിൽ നിന്ന് കന്യാസ്ത്രീകളെ മാറ്റി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: കന്യാസ്ത്രീയുടെ പീഡനപരാതിയിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറവിലങ്ങാട് മഠത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് പൂർത്തിയാക്കിയതനു ശേഷം ബിഷപ്പിനെയും കൊണ്ട് അന്വേഷണസംഘം മടങ്ങി. 10.25ന് കുറവിലങ്ങാട് മഠത്തിലെത്തിയ സംഘം 11.15 ഓടെയാണ് തെളിവെടുപ്പ് പൂർത്തിയാക്കി മടങ്ങിയത്.
advertisement

കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്തതിന് സിസ്റ്റർ ലൂസിക്ക് വിലക്ക്

മഠത്തിൽ പീഡനം നടന്ന ഇരുപതാം നമ്പർ മുറിയിലെത്തിച്ചാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. കേസിലെ നിർണായക തെളിവെടുപ്പാണ് ഇന്ന് നടന്നത്. ബിഷപ്പിനെ തെളിവെടുപ്പിന് എത്തിക്കുന്നതിന് മുന്നോടിയായി മഠത്തിലെ കന്യാസ്ത്രീകളെ മാറ്റിയിരുന്നു. തെളിവെടുപ്പിന് അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല. പക്ഷേ, തെളിവെടുപ്പ് കഴിഞ്ഞ് മഠത്തിൽ നിന്ന് മടങ്ങുമ്പോൾ പുറത്തു കാത്തുനിന്ന ജനക്കൂട്ടം വാഹനവ്യൂഹത്തിന് നേരെ കൂക്കിവിളിച്ചു.

ബിഷപ്പ് ഫ്രാങ്കോ ഇനി ക്രൈംനമ്പർ 746/2018

advertisement

2014ൽ ളോഹയുടെ കീറിയഭാഗം തുന്നാനായാണ് കന്യാസ്ത്രീയെ ബിഷപ്പ് മുറിയിലേക്ക് വിളിച്ചുവരുത്തിയത്. കന്യാസ്ത്രീ മുറിയിൽ കയറിയ ഉടനെ കതക് അടക്കുകയും ബലമായി പീഡനത്തിന് ഇരയാക്കുകയുമായിരുന്നു എന്നാണ് അവരുടെ പരാതി. പിന്നീട് കേരളത്തിൽ വന്നപ്പോഴെല്ലാം പീഡനം തുടർന്നു. രണ്ടു വർഷങ്ങൾക്കിടയിൽ 13 തവണ പീഡിപ്പിച്ചെന്നാണ് റിപ്പോർട്ട്. പലതവണ പ്രകൃതി വിരുദ്ധ നടപടികൾക്കും വിധേയമാക്കി. പരാതിപ്പെടാതിരിക്കാൻ പുറത്തുനിന്നും മഠത്തിനുള്ളിൽനിന്നും സമ്മർദ്ദങ്ങൾ ഏറെയുണ്ടായെന്നും കന്യാസ്ത്രീ മൊഴി നൽകിയിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജലന്ധറിൽ വച്ച് പീഡിപ്പിച്ചെന്നും കന്യാസ്ത്രീ ആരോപിച്ചിട്ടുള്ളതിനാൽ അവിടെയും തെളിവെടുപ്പ് നടന്നേക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കുമ്പോൾ കൂടുതൽ ദിവസം ബിഷപ്പിനെ കസ്റ്റഡിയിൽ വിടണമെന്ന് പൊലീസ് ആവശ്യപ്പെടും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിഷപ്പിന്‍റെ തെളിവെടുപ്പ് പൂർത്തിയായി; തെളിവെടുപ്പ് സമയത്ത് മഠത്തിൽ നിന്ന് കന്യാസ്ത്രീകളെ മാറ്റി