കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്തതിന് സിസ്റ്റർ ലൂസിക്ക് വിലക്ക്
മഠത്തിൽ പീഡനം നടന്ന ഇരുപതാം നമ്പർ മുറിയിലെത്തിച്ചാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. കേസിലെ നിർണായക തെളിവെടുപ്പാണ് ഇന്ന് നടന്നത്. ബിഷപ്പിനെ തെളിവെടുപ്പിന് എത്തിക്കുന്നതിന് മുന്നോടിയായി മഠത്തിലെ കന്യാസ്ത്രീകളെ മാറ്റിയിരുന്നു. തെളിവെടുപ്പിന് അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല. പക്ഷേ, തെളിവെടുപ്പ് കഴിഞ്ഞ് മഠത്തിൽ നിന്ന് മടങ്ങുമ്പോൾ പുറത്തു കാത്തുനിന്ന ജനക്കൂട്ടം വാഹനവ്യൂഹത്തിന് നേരെ കൂക്കിവിളിച്ചു.
ബിഷപ്പ് ഫ്രാങ്കോ ഇനി ക്രൈംനമ്പർ 746/2018
advertisement
2014ൽ ളോഹയുടെ കീറിയഭാഗം തുന്നാനായാണ് കന്യാസ്ത്രീയെ ബിഷപ്പ് മുറിയിലേക്ക് വിളിച്ചുവരുത്തിയത്. കന്യാസ്ത്രീ മുറിയിൽ കയറിയ ഉടനെ കതക് അടക്കുകയും ബലമായി പീഡനത്തിന് ഇരയാക്കുകയുമായിരുന്നു എന്നാണ് അവരുടെ പരാതി. പിന്നീട് കേരളത്തിൽ വന്നപ്പോഴെല്ലാം പീഡനം തുടർന്നു. രണ്ടു വർഷങ്ങൾക്കിടയിൽ 13 തവണ പീഡിപ്പിച്ചെന്നാണ് റിപ്പോർട്ട്. പലതവണ പ്രകൃതി വിരുദ്ധ നടപടികൾക്കും വിധേയമാക്കി. പരാതിപ്പെടാതിരിക്കാൻ പുറത്തുനിന്നും മഠത്തിനുള്ളിൽനിന്നും സമ്മർദ്ദങ്ങൾ ഏറെയുണ്ടായെന്നും കന്യാസ്ത്രീ മൊഴി നൽകിയിരുന്നു.
ജലന്ധറിൽ വച്ച് പീഡിപ്പിച്ചെന്നും കന്യാസ്ത്രീ ആരോപിച്ചിട്ടുള്ളതിനാൽ അവിടെയും തെളിവെടുപ്പ് നടന്നേക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കുമ്പോൾ കൂടുതൽ ദിവസം ബിഷപ്പിനെ കസ്റ്റഡിയിൽ വിടണമെന്ന് പൊലീസ് ആവശ്യപ്പെടും.
