TRENDING:

'കൈതോലപ്പായ' പാടാൻ ജിതേഷ് കക്കിടിപ്പുറം ഇനി ഇല്ല; നാടൻ പാട്ടിന്റെ കൂട്ടുകാരൻ യാത്രയായി

Last Updated:

ഇന്ന് പുലർച്ചെ ജിതേഷിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശ്ശൂർ: മലയാളികളിലേക്ക് നാടൻ പാട്ടിന്റെ തനത് ഭാവം പകർന്ന നാടൻ പാട്ടുകലാകാരൻ ജിതേഷ് കക്കിടിപ്പുറം യാത്രയായി. ഇന്ന് പുലർച്ചെ ജിതേഷിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അടുത്ത കാലത്തായി കരൾ സംബന്ധമായ അസുഖം ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കോവിഡ് പരിശോധന ഫലം പുറത്ത് വന്ന ശേഷം സംസ്കാരം നടത്തും.
advertisement

കേരളത്തിലെ ജനങ്ങളെ മുഴുവന്‍ ആവേശത്തിലാറാടിച്ച 'കൈതോല പായവിരിച്ച്‌' എന്ന നാടന്‍പാട്ടിന്റെ രചയിതാവാണ് ജിതേഷ് കക്കിടിപ്പുറം. നാടന്‍പാട്ടു വേദികളിലും കലോത്സവങ്ങളിലും ഗാനമേളകളിലും പാടി ജനങ്ങളുടെ മനസ് നിറച്ചെങ്കിലും ഗാന രചയിതാവിനെ ആർക്കും അറിയില്ലായിരുന്നു. ഗാനം പുറത്തിറങ്ങി 26 വർഷങ്ങൾക്ക് ശേഷമാണ് നാടൻ പാട്ടുകലാകാരനായ ജിതേഷാണ് രചയിതാവെന്ന് പുറത്തറിയുന്നത്.

TRENDING:96 ആം വയസ്സിൽ ബിരുദധാരി; ഇതൊന്നും വലിയ കാര്യമല്ലെന്ന് ഗുസേപ്പി അപ്പൂപ്പൻ[NEWS]'അവർ ദൈവത്തിന് തുല്യർ'; പ്ലാസ്മ ചികിത്സയ്ക്ക് സന്നദ്ധരായവരെ ആദരിച്ച് വിജയ് ദേവരകൊണ്ട[PHOTO]Happy Birthday Taapsee Pannu | പിങ്ക് മുതൽ ഥപ്പട് വരെ; തപ്സിയുടെ 5 മികച്ച കഥാപാത്രങ്ങൾ[PHOTOS]

advertisement

തുടർന്ന് നിരവധി വേദികളിൽ ജിതേഷിന് ആദരം ലഭിച്ചിരുന്നു. പെയിന്റിങ് തൊഴിലാളിയായിരുന്ന ജിതേഷ് ആതിര മുത്തൻ എന്ന നാടൻപാട്ട് സംഘവുമായി ഊരുചുറ്റിയിരുന്നു. അങ്ങനെ 1992 ൽ  ബന്ധുവിന്റെ കുട്ടിയുടെ കാതുകുത്ത് നടക്കുമ്പോള്‍ സങ്കടമകറ്റാനായാണ് ഈ ഗാനമെഴുതിയതെന്ന് ജിതേഷ് തന്നെ പറഞ്ഞിട്ടുണ്ട്.

കൈതോല, പാലം നല്ല നടപ്പാലം, വാനിന്‍ ചോട്ടിലെ..(നാടകം - ദിവ്യബലി ) തുടങ്ങിയ വളരെ പ്രസിദ്ധമായ പാട്ടുകളടക്കം ഏകദേശം 600 -ഓളം പാട്ടുകളെഴുതിയിട്ടുണ്ട്. കഥ പറയുന്ന താളിയോലകള്‍ ' എന്ന നാടകം എഴുതുകയും ഗാനരചന, സംഗീതം, സംവിധാനം എന്നിവ നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ട്.

advertisement

കേരളോത്സവ മത്സരവേദികളില്‍ നല്ല നടന്‍, നല്ല എഴുത്തുകാരന്‍, നല്ല കഥാപ്രസംഗികന്‍, മിമിക്രിക്കാരന്‍ എന്ന നിലയില്‍ ഒന്നാമനായിരുന്നു ജിതേഷ്. പാട്ടെഴുത്തിനോടൊപ്പം കുട്ടികള്‍ക്ക് വേണ്ടി ലളിതഗാനങ്ങള്‍, ഏകാങ്ക നാടകങ്ങള്‍, പാട്ട് പഠിപ്പിക്കല്‍, ഉടുക്ക് കൊട്ട് പാട്ട് തുടങ്ങിയ മേഖലയിലും സജീവ സാന്നിദ്ധ്യമായിരുന്നു ജിതേഷ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കൈതോലപ്പായ' പാടാൻ ജിതേഷ് കക്കിടിപ്പുറം ഇനി ഇല്ല; നാടൻ പാട്ടിന്റെ കൂട്ടുകാരൻ യാത്രയായി
Open in App
Home
Video
Impact Shorts
Web Stories