നിശ്ചിത ദിവസങ്ങളിൽ ഒഴികെ ഇവരുടെ ടകുട്ടികൾ കൃഷ്ണനുണ്ണിയുടെ കൂടെ തുടരും. കനക ദുർഗയ്ക്ക് 10 ലക്ഷം രൂപനൽകാനും മലപ്പുറം കുടുംബ കോടതി നിർദേശം നൽകി. കൃഷ്ണനുണ്ണിയുടെ അമ്മയും കനക ദുർഗയും പരസ്പരം നൽകിയ പരാതികളും പിൻവലിച്ചു. കൃഷ്ണനുണ്ണിയുടെ അങ്ങാടിപ്പുറത്തെ വീട്ടിൽ നിന്നും കനകദുർഗ താമസം ഒഴിയുകയും ചെയ്തു.
TRENDING:ഇ - മൊബിലിറ്റി കരാർ; മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാ ലോജിക്കുമായി ബന്ധമെന്ന് വി.ടി ബൽറാം [NEWS]'മന്ത്രിയുടെ ഓർമ്മശക്തിയെ വരുതിയിലാക്കും വിധം മുഖ്യമന്ത്രിക്ക് എന്ത് താല്പര്യമാണ് പ്രൈസ് വാട്ടർ കൂപ്പറിനോടുള്ളത്?'ഷാഫി പറമ്പിൽ [NEWS] എസ്. ജാനകിയമ്മയുടെ ആരോഗ്യ നില: 'എന്തിനീ ക്രൂര വിനോദം'; വികാരാധീനനായി എസ്.പി ബാലസുബ്രഹ്മണ്യം [NEWS]
advertisement
ശബരിമലയിൽ നിന്നും മടങ്ങിയെത്തിയ കനക ദുർഗയെ വീട്ടിൽ കയറ്റിയില്ല എന്നും കൃഷ്ണനുണ്ണിയുടെ അമ്മതന്റെ തലയ്ക്ക് പട്ടിക കൊണ്ട് അടിച്ചു എന്നുമായിരുന്നു കനക ദുർഗയുടെ പരാതി. കനകദുർഗ്ഗ കൈയേറ്റം ചെയ്തുവെന്ന് കൃഷ്ണനുണ്ണിയുടെ അമ്മയും പരാതി നൽകിയിരുന്നു.
തുടർന്ന് കോടതി ഉത്തരവിന്റെ പിൻബലത്തിലാണ് കനകദുർഗ്ഗ കൃഷ്ണനുണ്ണിയുടെ വീട്ടിൽ കയറിയത്. ഇതിന് പിന്നാലെയുണ്ടായ പൊരുത്തക്കേടുകളെതുടർന്നാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ച് കുടുംബ കോടതിയെ സമീപിച്ചത്. അധ്യാപികയായ ബിന്ദു അമ്മിണിക്ക് ഒപ്പമാണ് കനക ദുർഗ 2019 ജനുവരി രണ്ടിന് ശബരിമല കയറിയത്.നവോത്ഥാന കേരളം വനിതാ കൂട്ടായ്മയിലെ അംഗങ്ങളായിരുന്നു ഇരുവരും