TRENDING:

കേരളത്തിൽ‌ ഇഞ്ചോടിഞ്ച് പോരാട്ടം; തെക്ക് എൽഡിഎഫ്; വടക്കും മധ്യകേരളത്തിലും യുഡിഎഫ്; എൻഡിഎക്ക് 3 സീറ്റുകൾ വരെ

Last Updated:

എൽഡിഎഫും 36.5% വോട്ടുകളുമായി ഒപ്പത്തിനൊപ്പമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയനും വി ഡി സതീശനും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്

advertisement
ന്യൂഡൽ‌ഹി: കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ‌ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് സിഎൻഎൻ-ന്യൂസ് 18 പുറത്തുവിട്ട 'വോട്ട് വൈബ്' (VoteVibe) സർവേ. എൽഡിഎഫിന് 68 മുതൽ 74 വരെ സീറ്റുകളും യുഡിഎഫിന് 64-70 സീറ്റുകളുമാണ് സർവേ പ്രവചിക്കുന്നത്. എൻഡിഎ 1 മുതൽ 3 സീറ്റ് വരെ പിടിക്കാമെന്നും സര്‍വേയിൽ പറയുന്നു. ‌യുഡിഎഫും എൽഡിഎഫും 36.5% വോട്ടുകളുമായി ഒപ്പത്തിനൊപ്പമാണ്.
പിണറായി വിജയൻ, വി ഡി സതീശൻ
പിണറായി വിജയൻ, വി ഡി സതീശൻ
advertisement

വടക്കൻ കേരളത്തിൽ യുഡിഎഫിനാണ് മുൻതൂക്കം പ്രവചിക്കുന്നത്. 48 സീറ്റുകളിൽ യുഡിഎഫ് 26-28 വരെ സീറ്റ് നേടാം. എൽഡിഎഫിന് 20-22 സീറ്റുകളാണ് പ്രവചിക്കുന്നത്. വടക്കൻ കേരളത്തിൽ എൻഡിഎക്ക് ഒരു സീറ്റും ലഭിച്ചേക്കില്ലെന്നാണ് സര്‍വേ പ്രവചനം.

മധ്യകേരളത്തിലും യുഡിഎഫിനാണ് മുൻതൂക്കം പ്രവചിക്കുന്നത്. ആകെയുള്ള 53 സീറ്റുകളിൽ 27-29 സീറ്റുകളിൽ യുഡിഎഫിന് വിജയം പ്രവചിക്കുന്നു. എൽഡിഎഫ് 24-26 സീറ്റുകളിൽ വിജയിച്ചേക്കാം. മധ്യകേരളത്തിലും എൻഡിഎക്ക് ഒരു സീറ്റിലും വിജയിക്കാനാകില്ലെന്നാണ് പ്രവചനം.

advertisement

തെക്കൻ കേരളത്തിൽ എൽഡിഎഫിന് മികച്ച മുൻതൂക്കമാണ് പ്രവചിക്കുന്നത്. ആകെയുള്ള 39 സീറ്റുകളിൽ എൽഡിഎഫ് 24-26 സീറ്റുകളിൽ വിജയിക്കാമെന്നാണ് പ്രവചനം. യുഡിഎഫ് 11-13 സീറ്റുകളിൽ ഒതുങ്ങും. തെക്കൻ കേരളത്തിൽ എൻഡിഎ 1-3 സീറ്റുകൾ വരെ നേടാനാകുമെന്നും സർവേ പറയുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയനും വി ഡി സതീശനും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

advertisement

വി ഡി സതീശനും മുഖ്യമന്ത്രി പിണറായി വിജയനും 29% പിന്തുണയോടെ ഒപ്പത്തിനൊപ്പമാണ്. ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ 10.8% പിന്തുണയോടെ മൂന്നാം സ്ഥാനത്തുണ്ട്. കെ കെ ശൈലജ 9.3%, ശശി തരൂർ 8.4%, പിന്തുണയും നേടി. രമേശ് ചെന്നിത്തല 3.9%, കെ സി വേണുഗോപാൽ 3.4% എന്നിങ്ങനെയാണ് മറഫ്റു നേതാക്കളുടെ പിന്തുണ.

advertisement

മുസ്ലിം വിഭാഗത്തിൽ നിന്നുള്ള 39.3% പേരും ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള 36.6% പേരും വി ഡി സതീശനെ ശക്തമായി പിന്തുണയ്ക്കുന്നു. എസ് സി/എസ് ടി (SC/ST) വിഭാഗങ്ങൾക്കിടയിൽ പിണറായി വിജയന് താരതമ്യേന ശക്തമായ പിന്തുണയുണ്ട്. നേതൃത്വത്തിലുള്ള വിശ്വാസ്യതയുടെ കാര്യത്തിൽ യുഡിഎഫ് നേതാക്കൾക്ക് 45% റേറ്റിംഗ് ലഭിച്ചപ്പോൾ എൽഡിഎഫ് നേതാക്കൾക്ക് 39% റേറ്റിംഗ് ലഭിച്ചു.

advertisement

സർക്കാരിന്റെ പ്രകടനം (കഴിഞ്ഞ 5 വർഷം)

സംതൃപ്തി: 38.8% പേർ സർക്കാരിന്റെ പ്രകടനം "മികച്ചത്/നല്ലത്" എന്ന് വിലയിരുത്തിയപ്പോൾ, 43.1% പേർ "മോശം/വളരെ മോശം" എന്ന് രേഖപ്പെടുത്തി. ഇത് സർക്കാരിനെതിരെയുള്ള അതൃപ്തിയെ സൂചിപ്പിക്കുന്നു.

ഗ്രാമം vs നഗരം: ഗ്രാമീണ വോട്ടർമാരാണ് സർക്കാരിനെതിരെ കൂടുതൽ വിമർശനാത്മക നിലപാട് സ്വീകരിക്കുന്നത് (50.9% അതൃപ്തി).

പ്രായപരിധി: 18-24 വയസ്സുള്ള യുവാക്കൾ സർക്കാരിൽ താരതമ്യേന സംതൃപ്തരാണ്. എന്നാൽ 35-44 പ്രായക്കാർക്കിടയിലാണ് ഏറ്റവും കൂടുതൽ അതൃപ്തിയുള്ളത് (50.7%).

സമുദായം: ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളാണ് സർക്കാരിനെ ഏറ്റവുമധികം വിമർശിക്കുന്നത്.

പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങൾ

‌വിലക്കയറ്റം: വോട്ടർമാരുടെ പ്രധാന ആശങ്ക വിലക്കയറ്റമാണ് (19.7%). തൊഴിലില്ലായ്മ (15.6%), അഴിമതി (14.4%) എന്നിവയാണ് തൊട്ടുപിന്നിൽ.

ലഹരി ഉപയോഗം: മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം എല്ലാ വിഭാഗങ്ങൾക്കിടയിലും വലിയ ഉത്കണ്ഠയുണ്ടാക്കുന്ന വിഷയമാണ് (12.7%).

വർഗീയ ധ്രുവീകരണം:മുസ്ലിം വിഭാഗങ്ങൾക്കും (8.7%), 35-44 പ്രായക്കാർക്കും (9%) ഇടയിൽ ഈ വിഷയം ഗൗരവതരമാണ്.

യുവാക്കൾ മറ്റെല്ലാ വിഷയങ്ങളേക്കാളും തൊഴിലില്ലായ്മയ്ക്ക് മുൻഗണന നൽകുന്നു.

വോട്ടിംഗ് ശതമാനം (പ്രവചനം)

‌യുഡിഎഫും എൽഡിഎഫും 36.5% വോട്ടുകളുമായി ഒപ്പത്തിനൊപ്പമാണ്.

എൻഡിഎ ഏകദേശം 15% വോട്ടുകൾ നേടിയേക്കാം.

ഒബിസി, എസ്സി/എസ്ടി വിഭാഗങ്ങൾ എൽഡിഎഫിനെയും, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾ യുഡിഎഫിനെയും പിന്തുണയ്ക്കുന്നു. സവർണ്ണ ഹിന്ദുക്കൾക്കിടയിൽ ബിജെപി ശക്തമാണ് (26.5%).

പ്രധാന വിലയിരുത്തലുകൾ

1. ഇഞ്ചോടിഞ്ച് പോരാട്ടം: ആര് ജയിക്കുമെന്ന് പ്രവചിക്കുക അസാധ്യമാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ നിന്ന് എൽഡിഎഫ് ഭാഗികമായി കരകയറിയതായി കാണുന്നു.

2. കോൺഗ്രസ്: സ്ഥാനാർത്ഥി നിർണ്ണയ വേളയിലുണ്ടായ വിവാദങ്ങൾ കോൺഗ്രസിന്റെ ആവേശം കുറച്ചിട്ടുണ്ട്.

3. ഭരണവിരുദ്ധ വികാരം: സർക്കാരിനെതിരായ വികാരം ശക്തമാണെങ്കിലും അതിന്റെ ഗുണം യുഡിഎഫിനും എൻഡിഎയ്ക്കുമായി ഭിന്നിച്ചു പോകുന്നത് എൽഡിഎഫിന് ആശ്വാസമായേക്കാം.

4. മേഖലാ മാറ്റം: തെക്കൻ കേരളത്തിൽ നിന്ന് വടക്കോട്ട് നീങ്ങുന്തോറും വോട്ടർമാരുടെ മനോഭാവത്തിൽ വ്യത്യാസം പ്രകടമാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The latest Kerala Opinion Poll (March 23, 2026) indicates a dead heat between the LDF and UDF, both tied at 36.5% voting intention. While the LDF has recovered some ground since the local body polls, it faces significant anti-incumbency, especially among rural and middle-aged (35-44) voters. Price rise (19.7%) and unemployment emerge as the top concerns. The NDA is projected to secure around 15% of the vote, primarily among upper-caste Hindus. The survey highlights that while dissatisfaction with the government is real (43.1%), the split in opposition votes between UDF and NDA remains a crucial factor.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിൽ‌ ഇഞ്ചോടിഞ്ച് പോരാട്ടം; തെക്ക് എൽഡിഎഫ്; വടക്കും മധ്യകേരളത്തിലും യുഡിഎഫ്; എൻഡിഎക്ക് 3 സീറ്റുകൾ വരെ
Open in App
Home
Video
Impact Shorts
Web Stories