മഹാമാരിയെ തടയുന്നതിനേക്കാള്‍ മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നതാണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ ലക്ഷ്യം. രണ്ട് പ്രളയങ്ങള്‍, ഓഖി ദുരന്തം, കൊവിഡ് കാലത്തൊക്കെ ഇടതുസര്‍ക്കാര്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ പ്രതിപക്ഷം ഇഷ്ടപ്പെടുന്നില്ല. അതിനാല്‍ മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്യാനുള്ള വാദങ്ങള്‍ നിരന്തരം ഉയര്‍ത്തുക എന്ന പ്രവര്‍ത്തന ശൈലിയിലേക്ക് പ്രതിപക്ഷം മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ പത്രസമ്മേളന പരമ്പര നടക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും വിജയരാഘവൻ പറഞ്ഞു.
You may also like:കോവിഡ് മരണകണക്കിൽ ഞങ്ങളല്ല നമ്പർ വൺ; പക്ഷേ ചൈനയിലെ കോവിഡ് മരണസംഖ്യ യഥാർഥമല്ല; ട്രംപ്[NEWS]COVID 19| ഡല്‍ഹിയില്‍ 45 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് മരണം [NEWS]എയർഇന്ത്യ ബുക്കിങ് തുടങ്ങി; സർവീസ് പുനഃരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് കേന്ദ്രസർക്കാർ [NEWS]
advertisement
മികച്ച പ്രവര്‍ത്തനം നടത്തിയ മുഖ്യമന്ത്രിയെ ആസൂത്രിതമായി ആക്രമിക്കുന്നതിലൂടെ കേരളീയ സമൂഹത്തെയാണ് പ്രതിപക്ഷം വെല്ലുവിളിക്കുന്നത്. സ്വയം അപഹാസ്യരാവുന്ന ഇവരെ കേരളം നിരാകരിക്കുക തന്നെ ചെയ്യും. നാടിന് വേണ്ടത് ഇത്തരം പ്രവര്‍ത്തനമല്ല. അതിജീവനത്തിന്റെ കേരള മാതൃകയെ കരിവാരിതേച്ച് പ്രതിപക്ഷം അപമാനിക്കരുതെന്നും വിജയരാഘവന്‍ പറഞ്ഞു.