അതേസമയം, ധനമന്ത്രിയുടെ പ്രസംഗം നീണ്ടുപോയതിനെതിരെ പ്രതിപക്ഷത്തുനിന്ന് പ്രതിഷേധവും ഉയര്‍ന്നു. വെള്ളിയാഴ്ച ദിവസങ്ങളില്‍ ഒമ്പത് മണിക്ക് സഭ ചേര്‍ന്ന് 12.30ന് അവസാനിക്കണം എന്നതാണ് ചട്ടം എന്ന കാര്യം എം. ഉമ്മര്‍ എംഎല്‍എ അവസാനം ചൂണ്ടിക്കാട്ടുകയും ചെയ്തു.
advertisement
Also Read- Kerala Budget 2021: അലവൻസ് വർധന: തദ്ദേശ ജനപ്രതിനിധികൾക്കും ആശ പ്രവർത്തകർക്കും 1000 രൂപയുടെ വർധന
ക്ഷേമപദ്ധതികൾക്ക് ലഭിച്ച പിന്തുണയാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലമെന്ന് ധനമന്ത്രി പറഞ്ഞു. പ്രളയത്തിന്റെയും കോവിഡിന്റെയും പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ മാതൃകാപരമായി പ്രവർത്തിച്ചെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ക്ഷേമപദ്ധതികള്‍ എണ്ണിപ്പറഞ്ഞും സാമ്പത്തിക ഞെരുക്കത്തിനിടയാക്കിയ സാഹചര്യങ്ങള്‍ വിശദീകരിച്ചുമായിരുന്നു ധനമന്ത്രിയുടെ പ്രസംഗം. പ്രസംഗത്തിന്റെ തുടക്കം മുതൽ ഒടുക്കംവരെ സാന്ദര്‍ഭികമായി കവിതകളും അദ്ദേഹം ഉദ്ധരിച്ചു. ഇത്തവണ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കവിതകള്‍ മാത്രമാണ് ഉദ്ധരിച്ചത്.