ഓഗസ്റ്റ് 20 നായിരുന്നു അപകടം. പെരുമ്പാവൂര്‍- ആലുവ റൂട്ടിലെ പതിയാട്ട് കവലയ്ക്ക് സമീപത്തു വെച്ച് സ്കൂട്ടറിൽ പോകവേ റോഡിലെ കുഴിയിൽ വീഴുകയായിരുന്നു. ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ കുഞ്ഞു മുഹമ്മദിനെ ആലുവ ജില്ലാ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം.
Also Read- കേരളത്തിലെ റോഡിലെ കുഴികള്‍ക്ക് കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി
advertisement
കുഞ്ഞുമുഹമ്മദിന്റെ മരണത്തെ തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ റോഡിലിറങ്ങി. ആലുവ-പെരുമ്പാവൂര്‍ റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് നിരവധി തവണ പരാതി ഉയർന്നിരുന്നു. ഇവിടെ അപകടങ്ങളും പതിവായിരുന്നു. ഈ റോഡുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയത്.
തുടർന്ന് വിജിലൻസ് നടത്തിയ പരിശോധനയിൽ റോഡില്‍ യഥാസമയം അറ്റകുറ്റപ്പണികള്‍ നടന്നിട്ടില്ലെന്നും കണ്ടെത്തിയിരുന്നു.
അറ്റകുറ്റപ്പണി നടത്തി ഒരുമാസത്തിനകം പെരുമ്പാവൂര്‍–ആലുവ റോഡ് തകര്‍ന്നത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനുശേഷം വിജിലന്‍സ് അന്വേഷണത്തില്‍ തീരുമാനമെടുക്കും.