എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ വി പി സാനുവിന് 93,913 വോട്ടുകള്‍ അധികാം നേടാനായി. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച എ പി അബദുള്ളക്കുട്ടിക്ക് കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ച വോട്ട് ലഭിച്ചില്ല. 2019 ല്‍ ബിജെപി സ്ഥാനാര്‍ഥിയായ ഉണ്ണികൃഷ്ണന് 82,332 വോട്ടുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ അബ്ദുള്ളക്കുട്ടിക്ക് 68,935 വോട്ടുകളാണ് ലഭിച്ചത്.
പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കുന്നതിനായി രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ അബ്ദുസമദ് സമദാനി 5,38,248 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ വി പി സാനുവിന് 4,23,633 വോട്ടുകള്‍ നേടി.
advertisement
അതേസമയം സംസ്ഥാനത്ത് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ നേടി എല്‍ഡിഎഫ് തുടര്‍ഭരണം ഉറപ്പിച്ചു. തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് യുഡിഎഫ് നേരിട്ടത്. 41 സീറ്റുകള്‍ ആണ് യുഡിഎഫിന് വിജയിക്കാനായത്. അതേസമയം സംസ്ഥാനത്ത് ചരിത്രം കുറിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തുടര്‍ ഭരണം ഉറപ്പാക്കുന്ന ഫലമാണ് പുറത്തുവന്നത്. 40 വര്‍ഷത്തെ ചരിത്രമാണ് എല്‍ ഡി എഫ് തിരുത്തി കുറിക്കുന്നത്. മുന്നണികള്‍ക്ക് മാറി മാറി അവസരം നല്‍കിയിരുന്ന കേരളം ജനത ഇക്കുറി ഇടതിനൊപ്പം തന്നെ നിലയുറപ്പിച്ചു.
Also Read-പിണറായി 2.0: ഇനി തലമുറമാറ്റം; മൂന്ന് വനിതകൾ മന്ത്രിമാരായേക്കും; ചെറുപ്പക്കാർക്ക് മുൻഗണന
എല്‍ഡിഎഫിന്റെ മഹാവിജയം കേരളത്തിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ചരിത്രം തിരുത്തിയ ജനവിധിയാണ് ഉണ്ടായതെന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിജയത്തിന്റെ നേരവകാശികള്‍ ജനങ്ങളാണ്. ജനവിധി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ 5 വര്‍ഷത്തെ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ അംഗീകരിക്കുന്നു എന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്ത മാക്കുന്നത്. നാടിന് നേരിടേണ്ടി വന്ന കെടുതികള്‍, ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങള്‍, അതിനെ നേരിടുന്നത് ജനങ്ങള്‍ കണ്ടതാണ്. അതുകൊണ്ടാണ് നാടിന്റെ ഭാവിക്ക് തുടര്‍ ഭരണം വേണം എന്ന് ജനം ചിന്തിച്ചത്. തൊഴിലില്ലായ്മ നേരിടാന്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ വേണം. അതിനാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കിയത്. അത് വെറും വാക്കല്ല എന്ന് ജനങ്ങള്‍ ഉള്‍കൊള്ളുന്നു.
