Also Read-സ്ത്രീ വിരുദ്ധ പരാമർശം: ഹർദ്ദിക് പാണ്ഡ്യയ്ക്കും കെ.എൽ രാഹുലിനും വിലക്ക്
നിലവിൽ ബസുകളുടെ അടിസ്ഥാനത്തിലല്ല ഇൻസ്പെക്ടർമാരെ വിന്യസിച്ചിട്ടുള്ളത്. കാര്യമായ ആസൂത്രണമൊന്നുമില്ലാതെ ഇവരെ ലൈനിൽ പരിശോധനയ്ക്ക് വിന്യസിക്കുകയാണ് ചെയ്ത് പോന്നത്. ഇത് പരിഷ്കരിച്ചാണ് എട്ട് ബസിന് ഒരു ഇൻസ്പെക്ടർ എന്ന നിലയിൽ കൃത്യമായ ചുമതല നൽകിയിരിക്കുന്നത്.
Also Read-ലോക്‌സഭാ തെരഞ്ഞെടുപ്പ്: കേരളത്തിൽ BJP മുന്നേറ്റമുണ്ടാക്കുമെന്ന് അമിത് ഷാ
advertisement
പുതിയ ക്രമീകരണത്തിൽ ബസ്സുകളുടെ റൂട്ട് ആസൂത്രണം, ജീവനക്കാരുടെ വിന്യാസം, വരുമാനം, യാത്രക്കാരുടെ പരാതി പരിഹരിക്കൽ, അറ്റകുറ്റപ്പണി, ബസ്സുകളുടെ ശുചിത്വം എന്നിവ ബന്ധപ്പെട്ട ഇൻസ്പെകടറുടെ ചുമതലയിലായിരിക്കും
ബസുകളുടെ എണ്ണത്തിനനുസരിച്ച് ഇൻസ്പെക്ടർമാർ തികയാതെ വരുന്ന യൂണിറ്റുകളിലേക്ക് മറ്റ് യൂണിറ്റുകളിൽ നിന്ന് ഇൻസ്പെക്ടർമാരെ സ്ഥലം മാറ്റും.
നിലവിൽ കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം 6 മുതൽ 6.5 കോടി വരെയാണ്. ഇനിയും ഒരുകോടി രൂപ അധികമായി കണ്ടെത്തുകയാണ് ലക്ഷ്യം.ഇതുമായി ബന്ധപ്പെട്ട് ചീഫ് ഓഫീസിലും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
എംഡി ടോമിൻ ജെ തച്ചങ്കരിക്ക് കീഴിൽ നാല് ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകി. ബസുകളുടെ വിന്യാസം, സമയകൃത്യത, ടിക്കറ്റ് മെഷീനുകൾ, മുടങ്ങിക്കിടക്കുന്ന ഷെഡ്യൂളുകളുടെ പുനർവിന്യാസം എന്നിവയാണ് ഇവരുടെ ഉത്തരവാദിത്തം.. നേരത്തെ വിവിധ ഡിപ്പോകൾക്ക് കളക്ഷൻ ടാർഗറ്റ് നിശ്ചയിച്ച് നൽകിയത് നടപ്പിലാകാത്തതിനെ തുടർന്നാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തിയത്.