സ്ത്രീ വിരുദ്ധ പരാമർശം: ഹർദ്ദിക് പാണ്ഡ്യയ്ക്കും കെ.എൽ രാഹുലിനും വിലക്ക്

Last Updated:
മുംബൈ: സ്ത്രീവിരുദ്ധ പരാമർശത്തിൽ ഇന്ത്യൻ താരങ്ങളായ ഹർദിക് പാണ്ഡ്യക്കും കെ എൽ രാഹുലിനുമെതിരെ നടപടി. ഇരുവരെയും അന്വേഷണ വിധേയമായി ബിസിസിഐ സസ്പെൻഡ് ചെയ്തു. ഓസ്ട്രേലിയയിലുള്ള ഇരു താരങ്ങളോടും നാട്ടിലേക്ക് മടങ്ങാൻ നിർദേശിച്ചതായി ബിസിസിഐ ഉന്നതാധികാര സമിതി അംഗം വിനോദ് റായ് പറഞ്ഞു.
ഹർദിക് പാണ്ഡ്യക്കും കെ എൽ രാഹുലിനുമെതിരെ അന്വഷണം പൂർത്തിയാകുന്നത് വരെ സസ്പെൻഡ് ചെയ്യുന്നതിൽ പ്രശ്നമില്ലെന്ന് നിയമോപദശം ലഭിച്ചതിന് പിന്നാലെയാണ് ഇരുവർക്കുമെതിരെ നടപടി പ്രഖ്യാപിച്ചത്. ഏകദിന പരനപരക്കായി ഓസ്ട്രേലിയയിലുള്ള പാണ്ഡ്യയോടും രാഹുലിനോടും നാട്ടിലേക്ക് മടങ്ങാൻ ബിസിസിഐ ഉന്നതാധികാര സമിതി ചെയർമാൻ വിനോദ് റായ് നിർദേശിച്ചു. ആറ് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് ബിസിസിഐ ലീഗൽ സെല്ലിന്റെ നിയമോപദേശം.
കോഫീ വിത്ത് കരൺ എന്ന ടെസിവിഷൻ പരിപാടിയിലാണ് ഹർദിക് പാണ്ഡ്യയും കെ ൽ രാഹുലും സ്ത്രീവിരുദ്ധപരാമർശം നടത്തിയത്. രൂക്ഷവിമിർശമുയർന്നതിന് പിന്നാലെ ഇരുവർക്കും ബിസിസിഐ കാരണം കാണിക്കൽ നോട്ടീസ് നൽകി. പരാമർശത്തിൽ ഖേദം പ്രകടപ്പിച്ച് പാണ്ഡ്യ മറുപടി നൽകിയെങ്കിലും കടുത്ത നടപടി വേണമെന്ന നിലപാടിലായിരുന്നു ബിസിസിഐ നേതൃത്വം. ഇതിനിടെ ടീമിന്റെ പിന്തുണ താരങ്ങൾക്കില്ലെന്ന് വിരാട് കോലിയും വ്യക്തമാക്കിയതോടെ നടപടി വേഗത്തിലാവുകയായിരുന്നു.
advertisement
ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന കാര്യത്തിൽ തീരുമാനം പിന്നീട് കൈക്കൊള്ളും. അതിനിടെ കോഫീ വിത്ത് കരൺ പരിപാടിയിലെ വിവാദ എപ്പിസോഡ് ഹോട്ട് സ്റ്റാറിൽ നിന്ന് പിൻവലിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
സ്ത്രീ വിരുദ്ധ പരാമർശം: ഹർദ്ദിക് പാണ്ഡ്യയ്ക്കും കെ.എൽ രാഹുലിനും വിലക്ക്
Next Article
advertisement
'2004ല്‍ എനിക്ക് ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
'2004ല്‍ എനിക്ക്  പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
  • 2004ൽ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അടൂർ.

  • മോഹൻലാലിനെ ആദരിക്കാന്‍ മനസുകാണിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

  • മോഹൻലാലിന് ആദ്യ ദേശീയ അവാർഡ് നൽകുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്ന് അടൂർ അഭിമാനത്തോടെ പറഞ്ഞു.

View All
advertisement