വട്ടിയൂർക്കാവിൽ കോൺഗ്രസിന്റെ തുടർച്ചയുണ്ടാകും. കെ മുരളീധരൻ അവിടെ നിരവധി വികസന പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. മത്സരിക്കണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്. എല്ലായിടവും തനിക്ക് ഒരു പോലെയാണ്. പക്ഷെ തൃശ്ശൂരമായി ഒരു വൈകാരിക അടുപ്പമുണ്ട്. എന്നാൽ എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണെന്നും പത്മജാ വേണുഗോപാൽ പറഞ്ഞു.
താൻ മത്സര രംഗത്തേക്ക് വരുന്നതിനെക്കുറിച്ചും വിമർശനങ്ങൾ ഉണ്ടാകാം. എന്നാൽ വിമർശനങ്ങളെയും അപവാദങ്ങളെയും ഭയക്കുന്നില്ല. കരുണകാരന്റെ മകൾ എന്നത് കൊണ്ടു മാത്രം പണ്ടും വിമർശനം കേൾക്കേണ്ടി വന്നിട്ടുണ്ട്. അന്ന് അതെല്ലാം അവഗണിച്ചു മുന്നോട്ടു പോയിട്ടുണ്ട്. ഇന്ന് തന്നെ അതൊട്ടും ബാധിക്കില്ലെന്നും അവർ വ്യക്തമാക്കി. പാർട്ടിയിൽ വിമർശനങ്ങൾ നല്ലതാണ്. പക്ഷെ അത് പറയേണ്ടിടത്തു മാത്രം പറയണം. പരസ്യമായി വെറുതെ വിമർശിച്ചു നടന്നിട്ട് കാര്യമില്ലെന്നും പത്മജ പറഞ്ഞു.
advertisement
You may also like:രമേശ് പിഷാരടി സ്ഥാനാർത്ഥിയായാൽ വിജയം ഉറപ്പെന്ന് ധർമജൻ ബോൾഗാട്ടി
യുവ നേതാക്കൾ കോൺഗ്രസിന്റെ കരുത്താണ്. പക്ഷെ പ്രായമായ നേതാക്കളെ ഒഴിവാക്കാനാവില്ല. അവരുടെ അനുഭവ പരിചയം വലുതാണ്. മുതിർന്ന നേതാക്കളെ കണക്കിലെടുത്തു കൊണ്ടേ മുന്നോട്ടു പോകാൻ കഴിയുകയുള്ളൂ .
You may also like:മത്സ്യബന്ധനത്തിന് US കമ്പനി: മന്ത്രി മേഴ്സിക്കുട്ടിയമ്മക്കെതിരെ അഴിമതി ആരോപണവുമായി ചെന്നിത്തല; പ്രതിപക്ഷ നേതാവിന്റെ മനോനില തെറ്റിയെന്ന് മന്ത്രി
കോൺഗ്രസിലേക്ക് സിനിമ താരങ്ങൾ അല്ല, ആര് വന്നാലും പാർട്ടിക്ക് ഗുണം ചെയ്യും. താരങ്ങൾ കൂടുതൽ ബന്ധമുള്ളവരാണ്. അവരുടെ വരവ് കൂടുതൽ പേർ അറിയും. അതും നല്ലതാണ്. മികച്ച സാധ്യതയാണ് കോൺഗ്രസിനും യു ഡി എഫിനും ഇപ്പോഴുള്ളത്. എല്ലാ മേഖലകളിലും അസംതൃപ്തി മാത്രമാണ് നിലവിലുള്ളത്. അതുകൊണ്ട് യു ഡി എഫ് അധികാരത്തിലെത്തുമെന്ന് ഉറപ്പാണെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.
സർക്കാരിന്റെ പി ആർ ജോലി മാത്രമാണ് ഇവിടെ നടക്കുന്നത്. സർക്കാർ പരസ്യങ്ങളിൽ കുട്ടികളെ പോലും വെറുതെ വിടുന്നില്ല. ജനങ്ങളുടെ നികുതിപ്പണം ആണ് സർക്കാർ പരസ്യം ചെയ്തു ധൂർത്തടിക്കുന്നത്. സർക്കാർ നല്കുന്ന കിറ്റു കൊണ്ട് കേരളത്തിലെ ജനങ്ങളെ പറ്റിക്കാനാവില്ല. സാമൂഹ്യ പെൻഷനുകൾ കഴിഞ്ഞ സർക്കാരിന്റെ കാലത്തും നല്കിയുട്ടുണ്ടെന്നും പത്മജ പറഞ്ഞു.