വിദേശത്തുനിന്ന് വന്ന ഇയാൾ ഒരാഴ്ച പലയിടത്തുസഞ്ചരിച്ച ശേഷമാണ് ആശുപത്രിയില്‍ ചികി്ല്‍സ തേടിയത്. വീട്ടുനിരീക്ഷണ ചട്ടം ലംഘിച്ചതിന് പൊലീസ് കേസ് എടുത്തു. ഇപ്പോള്‍ നിരീക്ഷണത്തിലുള്ള കെ.എസ്.ആര്‍.ടി.സി കണ്ടക്ടറായ മകന്‍ തിരുവനന്തപുരം വരെയുള്ള റൂട്ടുകളിലെ ബസിലും ജോലി ചെയ്തു.
You may also like:COVID 19| കശ്മീരിലും മഹാരാഷ്ട്രയിലും കോവിഡ് മരണം; ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 15 ആയി [NEWS]COVID 19| 'ആദരണീയനായ മുഖ്യമന്ത്രീ, അങ്ങയോട് എനിക്കുണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നു'; ശ്രീകുമാരൻ തമ്പിയുടെ കുറിപ്പ് [NEWS]വെന്റിലേറ്ററുകൾ നിർമിക്കാൻ റെയിൽവേ; കോച്ചുകൾ ഐസൊലേഷൻ യൂണിറ്റുകളാക്കും [NEWS]
advertisement
മാര്‍ച്ച് 13ന് നാട്ടിലെത്തിയ ആള്‍ 20ന് മാത്രമാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതിനിടെ രണ്ടു തവണ ജുമാ നമസ്‌കാരത്തില്‍ പങ്കെടുത്തു. നാലുതവണ ആശുപത്രിയില്‍ പോയി. നിരവധി ബന്ധുവീടുകലിലും പോയി. അതുകൊണ്ട് തന്നെ റൂട്ട് മാപ്പ് തയ്യാറാക്കുക ദുഷ്‌ക്കരമാണെന്നും ജില്ലാ ഭരണകൂടം പറഞ്ഞിരുന്നു.
മാര്‍ച്ച് 17 ന് മണ്ണാര്‍ക്കാട് കോയമ്പത്തൂര്‍ ബസിലും 18, 19 തിയ്യതികളില്‍ മണ്ണാര്‍ക്കാട് തിരുവനന്തപുരം ബസുകളിലുമാണ് ജോലി ചെയ്തത്. ഈ ദിവസം ഇതേ ബസില്‍ യാത്ര നടത്തിയവര്‍ സ്വയം നിരീക്ഷണത്തിന് വിധേയമാകണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.