സ്വത്തു വകകൾ സംബന്ധിച്ച വിവരങ്ങൾ കൈമാറാനാവശ്യപ്പെട്ട് ബിനീഷിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ് നൽകിയിട്ടുണ്ട്. ബിനീഷിന്റെ വസ്തുവകകൾ മുൻകൂർ അനുമതി ഇല്ലാതെ കൈമാറരുതെന്ന് സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിനോടും ഇഡി ആവശ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് ഇഡി നോട്ടിസ് നൽകിയിരിക്കുന്നത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഒൻപതിന് ബിനീഷിനെ ഇഡി 11 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ലഹരിക്കടത്തിന് ബെംഗളുരൂവിൽ എൻസിബിയുടെ പിടിയിലായവർ സ്വർണക്കടത്തിന് ബിനീഷ് വഴി സഹായം നൽകിയിട്ടുണ്ടോയെന്നും ഇ.ഡി ചോദിച്ചറിഞ്ഞു. ലഹരിമരുന്നു കേസിൽ പിടിയിലായ അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും തമ്മിലുള്ള ബന്ധം പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു ചോദ്യം ചെയ്യൽ.
advertisement
നേരത്തെ ബിനീഷിന്റെ സ്വത്തുക്കളെക്കുറിച്ചും അതിന്റെ ഉറവിടങ്ങൾ സംബന്ധിച്ചും വ്യക്തത വരുത്തുന്നതിന്റെ ഭാഗമായാണ് ഇ.ഡി നോട്ടീസ് നൽകിയത്.
