ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് എന്തുകൊണ്ട് ചോദ്യം ചെയ്തു? എന്തൊക്കെ ചോദിച്ചു?

Last Updated:

ലോക്കറിൽ നിന്നും കണ്ടെടുത്ത പണം യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട കരാറുകളിൽ ലഭിച്ച കമ്മിഷനാണെന്നു സ്വപ്ന മൊഴി നൽകി. ഇതിനു പിന്നാലെയാണ് കള്ളപ്പണ ഇടപാടിനെ കുറിച്ച് ഇഡി അന്വേഷണം തുടങ്ങിയത്.

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷി കോടിയേരിയെ 11 മണിക്കൂറോളം ചോദ്യം ചെയ്ത് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് നിക്ഷേപങ്ങളും ലോക്കറിൽ ഒരു കോടി രൂപയും സ്വർണാഭരണങ്ങളും കണ്ടെത്തിയതിനു പിന്നാലെയാണ് ബിനീഷ് കോടിയേരിയുടെ പേരും അന്വേഷണ സംഘത്തിനു മുന്നിലെത്തിയത്.
എന്തുകൊണ്ട് ബിനീഷ്?
ലോക്കറിൽ നിന്നും കണ്ടെടുത്ത പണം യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട കരാറുകളിൽ ലഭിച്ച കമ്മിഷനാണെന്നു സ്വപ്ന മൊഴി നൽകി. ഇതിനു പിന്നാലെയാണ് കള്ളപ്പണ ഇടപാടിനെ കുറിച്ച് ഇഡി അന്വേഷണം തുടങ്ങിയത്. യുഎഎഫ്എക്സ് സൊലൂഷൻസ് എന്ന വീസ സ്റ്റാംപിങ് സ്ഥാപനവുമായി  ബിനീഷിനു ബന്ധമുണ്ടെന്ന മൊഴിയും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബിനീഷിനെ ഇ.ഡി കൊച്ചിയിലേക്ക് വിളിപ്പിച്ചത്. യുഎഎഫ്എക്സ് സൊലൂഷൻസിന്റെ മൂന്നു നടത്തിപ്പുകാരെയും ഇഡി ഇന്നലെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയിരുന്നു.
advertisement
ചോദ്യങ്ങൾ ഇങ്ങനെ
ബിനീഷിനെ വിളിച്ചു വരുത്തിയത് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റാണെങ്കിലും ചോദ്യങ്ങൾഏറെയും ദേശീയ അന്വേഷണ ഏജൻസിക്കും (എൻഐഎ) ലഹരിമരുന്നു കേസ് അന്വേഷിക്കുന്ന നർകോട്ടിക് കൺട്രോൾ ബ്യൂറോയ്ക്കും വേണ്ടിയുമായിരുന്നു.
സ്വപ്നയുടെ കള്ളപ്പണ ഇടപാടുകൾ, അനൂപ് മുഹമ്മദിന്റെ സംഘത്തിന്റെ കേരളത്തിലേക്കുള്ള ലഹരിക്കടത്ത്, മലയാള ചലച്ചിത്രരംഗത്തെ കള്ളപ്പണ ബന്ധങ്ങൾ, ചലച്ചിത്ര പ്രവർത്തകർക്കിടയിലെ ലഹരിമരുന്ന് ഉപയോഗം എന്നിവ സംബന്ധിച്ചു ചോദ്യങ്ങളുണ്ടായി.
സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും ബെംഗളൂരുവിൽ ഒളിത്താവളം ഒരുക്കിയത് തന്റെ അറിവോടെയല്ലെന്നു പറഞ്ഞ ബിനീഷ്, കർണാടകയിലെ ഒരു എംഎൽഎയുടെ പേരു പറഞ്ഞതായാണു സൂചന
advertisement
യുഎഇ കോൺസുലേറ്റിലെ വീസ സ്റ്റാംപിങ് കേന്ദ്രത്തിന്റെ കരാർ ലഭിച്ച യുഎഎഫ്എക്സ് സൊലൂഷൻസ്, ലൈഫ് മിഷൻ ഭവന നിർമാണ പദ്ധതിയുടെ കരാർ ലഭിച്ച യൂണിടാക് ബിൽഡേഴ്സ് എന്നിവയുമായുള്ള ബന്ധത്തെക്കുറിച്ചും ഇഡി ചോദിച്ചു.
ബിനീഷിന്റെ കമ്പനികളായ ബി കാപ്പിറ്റൽ ഫിനാൻസ് സർവീസസ്, ബിഇ കാപ്പിറ്റൽ ഫോറക്സ് ട്രേഡിങ്, ടോറസ് റെമഡീസ്, ബുൾസ് ഐ കോൺസെപ്റ്റ്സ് എന്നിവയെ പറ്റിയും ഇ.ഡി ചോദിച്ചറിഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് എന്തുകൊണ്ട് ചോദ്യം ചെയ്തു? എന്തൊക്കെ ചോദിച്ചു?
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement