അരുവാപ്പുലം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ നിന്നാണ് രേഷ്മ മത്സരിച്ചത്. കഴിഞ്ഞ മൂന്ന് ടേമുകളില്‍ കോണ്‍ഗ്രസ് വിജയിച്ച വാര്‍ഡില്‍ രേഷ്മ അട്ടിമറി വിജയം നേടിയാണ് മെമ്പറായത്. ഇതിനു പിന്നാലെയാണ് പ്രസിഡന്റ് സ്ഥാനം വനിതകള്‍ക്കായി സംവരണം ചെയ്തതാണ്. ഇടതുമുന്നണിയില്‍ നിന്ന് വേറെയും വനിതകള്‍ വിജയിച്ചിരുന്നെങ്കിലും രേഷ്മയെ പഞ്ചായത്ത് സാരഥ്യം ഏല്‍പ്പിക്കുകയായിരുന്നു.
advertisement
തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ മത്സരിക്കാനുള്ള പ്രായ പൂർത്തിയാകാത്തതിനാൽ രേഷ്മയ്ക്ക് പത്രിക സമർപ്പിക്കാൻ അവസാന തീയതി വരെ കാത്തിരിക്കേണ്ടി വന്നത് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട കുറഞ്ഞ പ്രായമായ 21 വയസ് രേഷ്മയ്ക്ക് തികയുന്നത് നവംബർ 18നാണ്. അതിനാലാണ് പത്രിക സമർപ്പണത്തിന് അവസാന തീയതിയായ നവംബർ 19 വരെ രേഷ്മ കാത്തിരുന്നത്.
സ്കൂൾ പഠനകാലം മുതൽ എസ്എഫ്ഐയിലൂടെ പൊതുരംഗത്തെത്തി രേഷ്മ. ഇപ്പോൾ ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായി പ്രവർത്തിച്ചുവരികയാണ്. അതിനിടെയാണ് രേഷ്മയെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ സിപിഎം തീരുമാനിച്ചത്.
