മനിതി സംഘത്തെ തടഞ്ഞതില്‍ ബിജു, ഉണ്ണികൃഷ്ണപിളള, അനില്‍കുമാര്‍, സന്തോഷ് കുമാര്‍, രമേഷ്, ലിനേഷ്, ഉദയകുമാര്‍, അനില്‍കുമാര്‍, ശബരി, ശശികുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഐപിസി 143, 147, 341, 188, 283, 149 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പമ്പ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനുപുറമെ 143, 147, 148, 323, 332, 188 എന്നീ വകുപ്പുകള്‍ പ്രകാരം 200 പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
Also Read: ശബരിമല കര്‍മ്മസമിതി ദേശീയ സമിതിയിൽ സെൻകുമാറും കെ.എസ് രാധാകൃഷ്ണനും
advertisement
വനിതകള്‍ ദര്‍ശനത്തിന് എത്തിയതുമായി ബന്ധപ്പെട്ട് സന്നിധാനത്ത് നാമജപം നടത്തിയതിന് 50 പേര്‍ക്കെതിരെയും കേസെടുത്തു. കോഴിക്കോട് സ്വദേശിനി ബിന്ദുവും മലപ്പുറം സ്വദേശിനി കനകദുര്‍ഗയുമായിരുന്നു ശബരിമല ദര്‍ശനത്തിനായ് ഇന്നെത്തിയിരുന്നത്.
Dont Miss: 'ശബരിമലയിൽ നടക്കുന്നത് സർക്കാരിന്‍റെ ഇരട്ടത്താപ്പും വഞ്ചനയും'
നേരത്തെ കഴിഞ്ഞദിവസം ശബരിമല സന്ദര്‍ശനത്തിനെത്തിയ സംഘത്തിലെ മൂന്നുപേര്‍ മുഖ്യമന്ത്രിയെ കാണാന്‍ തിരുവനന്തപുരത്തെത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതിനാല്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് തിരിച്ചു പോകാനായി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ സംഘമെത്തിയപ്പോള്‍ ബിജെപി - യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വസുമതി, യാത്ര, മീനാക്ഷി എന്നിവരാണ് ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തെത്തിയത്. ഇവര്‍ തിരിച്ചു പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് റെയില്‍വേ സ്റ്റേഷനില്‍ യുവമോര്‍ച്ചാ സംഘം പ്രതിഷേധിച്ചത്.