നാളെ പുലർച്ചെ 3.30ന് തന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ മകരവിളക്ക് കാലത്തെ നെയ്യഭിഷേകത്തിന് തുടക്കും കുറിക്കും. ജനുവരി 12നാണ് തിരുവാഭരണ ഘോഷയാത്ര പന്തളം വലിയകോയിക്കൽ കൊട്ടാരത്തിൽ നിന്ന് പുറപ്പെടുക. ജനുവരി 14ന് മകരജ്യോതിയും മകരവിളക്ക് ദർശനവും നടക്കും. ജനുവരി 19ന് വൈകിട്ടത്തെ ദീപാരാധന വരെ മാത്രമാണ് തീർത്ഥാടകർക്ക് ദർശനം അനുവദിക്കുക. പിറ്റേന്ന് രാവിലെ ഏഴിന് ശബരിമല തീർത്ഥാടനത്തിന് സമാപനം കുറിച്ച് നട അടയ്ക്കും.
advertisement
ഇന്ന് മുതൽ സന്നിധാനത്തെയും പമ്പയിലെയും സുരക്ഷാ ചുമതല ഐജി ബൽറാംകുമാർ ഉപാധ്യായയ്ക്കാണ്. നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ ഡിഐജി സഞ്ജയ് കുമാർ ഗരുഡും സുരക്ഷയ്ക്ക് നേതൃത്വം നൽകും. ആദിവാസി വനിതാ പ്രസ്ഥാനം നേതാവ് അമ്മിണി കെ. വയനാട് അയ്യപ്പ ദർശനത്തിന് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിട്ടുണ്ട്. ശബരിമല ദർശനത്തിനായി സ്ത്രീകൾ എത്തുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.