തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം യു ഡി എഫ് ബൂത്ത് ഏജന്റുമാരെ മർദ്ദിച്ച കേസിലെ പ്രതികൾക്ക് മയ്യിൽ ചെറുപഴശിയിൽ നൽകിയ സ്വീകരണത്തിലാണ് സി പി എം പ്രവർത്തകർ കൊലവിളി മുഴക്കിയത്. 'കയ്യും കൊത്തി കാലും കൊത്തി, പച്ചക്കൊടിയിൽ പൊതിഞ്ഞുകെട്ടി' എന്നിങ്ങനെ തുടരുന്ന മുദ്രാവാക്യം മുസ്ലിം ലീഗിൽ ചെറ്റകളേ എന്നൊക്കെയാണ് മുദ്രാവാക്യങ്ങൾ. You may also like:അന്ന് കോളേജിൽ നിന്ന് പുറത്തായ ആൾ; ഇന്ന് 'മഹത്തായ ഭാരതീയ അടുക്കള'യുടെ സംവിധായകൻ - വൈറലായി കുറിപ്പ് [NEWS]ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ബിആർ - 77 നറുക്കെടുത്തു; 12 കോടി അടിച്ച ഭാഗ്യവാൻ ഇതാ [NEWS] പൊലീസുകാരിങ്ങനെ തൊട്ടാവാടിയായാലോ? ഒരു കമന്റിനോട് പോലും മുട്ടി നിൽക്കാൻ കേരള പൊലീസിന് പറ്റില്ലേ? ട്രോളായ മറുപടി മുക്കി [NEWS]മയ്യിൽ പഞ്ചായത്ത് ഒന്നാം വാർഡിൽ യു ഡി എഫ് ബൂത്ത് ഏജന്റുമാരെ മർദ്ദിച്ച കേസിൽ സി പി എം നേതാക്കളെ കോടതി റിമാൻഡ് ചെയ്തിരുന്നു. സി പി എം പ്രാദേശിക നേതാവ് ബാലകൃഷ്ണൻ അടക്കമുള്ളവരെ ആയിരുന്നു കോടതി റിമാൻഡ് ചെയ്തിരുന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഇവർക്ക് സി പി എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയിരുന്നു. ഈ സ്വീകരണത്തിലാണ് സി പി എം പ്രവർത്തകർ പ്രകോപനം സൃഷ്ടിക്കുന്ന മുദ്രാവാക്യം മുഴക്കിയത്.
advertisement
കഴിഞ്ഞദിവസം വൈകുന്നേരം ചെറുപഴശി നെല്ലിക്കപ്പാലത്ത് ആയിരുന്നു സ്വീകരണ പരിപാടി. കൊലവിളി മുദ്രാവാക്യങ്ങളിൽ കോൺഗ്രസ്, ലീഗ് നേതാക്കളുടെ പേര് പറഞ്ഞ് ആയിരുന്നു പരാമർശങ്ങൾ. ഇതിനിടെ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യു ഡി എഫ് മയ്യിൽ പൊലീസിൽ പരാതി നല്കിയിട്ടുണ്ട്. ഇതിനിടെ സി പി എം ശ്രമിക്കുന്നത് സ്ഥലത്ത് മനഃപൂർവം പ്രകോപനം സൃഷ്ടിക്കാനാണെന്ന് യു ഡി എഫ് നേതാക്കൾ ആരോപിച്ചു.