'ഒരു പ്രദേശത്തെ ഒരു സമൂഹത്തില്‍പ്പെട്ടവരെ കാണാന്‍ ഒരാള്‍ വരുന്നു. തൊട്ടടുത്തുള്ള മറ്റ് വിഭാഗക്കാരെ കാണാന്‍ മറ്റൊരാളെ ഏര്‍പ്പെടുത്തുന്നു. കേരളത്തെ ഔദ്യോഗികമായി ജാതിതിരക്കുന്നതിന് വേണ്ടിയുള്ള പരിശ്രമമാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മന്ത്രിമാര്‍ ചെയ്യുന്ന ഈ നടപടി കേരളം ഒരിക്കലും ഉള്‍ക്കൊള്ളാന്‍ പോകുന്നില്ല' തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
Also Read-KN Balagopal | കാറിന്‍റെ ഹോൺ തകരാറിലായി: മന്ത്രി കെ എൻ ബാലഗോപാലിന്‍റെ യാത്ര തടസപ്പെട്ടു
Thrikkakara Bypoll | പെട്രോള്‍, പാചകവാതക വിലവര്‍ധനവ്; ഉത്തരവാദി പിണറായി വിജയനും കെഎന്‍ ബാലഗോപാലും; എ എന്‍ രാധാകൃഷ്ണന്‍
advertisement
കൊച്ചി: പെട്രോള്‍, പാചകവാതക വിലവര്‍ധനവിന് ഉത്തരവാദികള്‍ പിണറായി വിജയനും കെഎന്‍ ബാലഗോപാലുമാണെന്ന് തൃക്കാക്കരയിലെ ബിജെപി(BJP) സ്ഥാനാര്‍ഥി എഎന്‍ രാധാകൃഷ്ണന്‍. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ തുടക്കംമുതല്‍ അട്ടിമറിച്ചത് മമതയും പിണറായിയുമാണ്. അത് ജനങ്ങള്‍ക്കറിയാം. എന്റെ തൃക്കാക്കരയിലെ അഭ്യസ്ഥവിദ്യരായ ജനങ്ങളാണെന്നും അവര്‍ക്ക് നല്ല ബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എനിക്കൊരു അവസരം നല്‍കുകയാണെങ്കില്‍ ഐടി മേഖലയിലെ ലോകോത്തര ഹബ്ബാക്കി ഇന്‍ഫോപാര്‍ക്കിനെ മാറ്റുമെന്ന് എഎന്‍ രാധകൃഷ്ണന്‍ പറഞ്ഞു. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പെട്രോളിന്റേയും പാചകവാതകത്തിന്റെയും വില എനിക്കാകും അനുകൂലമാകുക. എങ്ങനെ അനുകൂലമാകുമെന്നത് ജനങ്ങളോട് ചോദിക്കേണ്ടി വരും. കാരണം ഇതിന്റെ മുഴുവന്‍ ഉത്തരവാദികള്‍ കേരള സര്‍ക്കാരാണ്.2500 കോടിയുടെ സ്മാര്‍ട്സിറ്റി പദ്ധതി, അമൃത്നഗരം പദ്ധതി, ദേശീയപാത വികസനം തുടങ്ങി കേരളത്തിന്റെ വികസനം തങ്ങളല്ലാതെ പിന്നെ ആരാണ് ഇവിടെ ചെയ്തിട്ടുള്ളത്? കെ റെയില്‍ പിണറായി വിജയന്റെ വാട്ടര്‍ലൂ ആയി മാറാന്‍ പോകുകയാണ്' എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു.
