തന്നെ കുടുക്കിയതാണെന്നായിരുന്നു ആദ്യ പ്രതികരണം. അത് അടുത്ത ദിവസങ്ങളിൽ പിന്നെയും കടുപ്പിച്ചു. പിന്നേ ഓരോ കോടതിക്ക് മുന്നിലേക്കുള്ള ഓരോ വരവിലും സൂരജ് ഇബ്രാഹിം കുഞ്ഞിനെതിരെ സൂചനകൾ നൽകിക്കൊണ്ടേയിരുന്നു.പലിശ വാങ്ങാതെ ആർഡിഎസ് കമ്പനിക്ക് മുൻകൂറായി പണം നൽകാൻ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറഷൻ എംഡി ശിപാർശ ചെയ്തതായും സൂരജ് ആരോപിച്ചു.
advertisement
Also Read- പാലാരിവട്ടം പാലം അഴിമതി: മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തു
ഹൈക്കോടതിയിലെ തന്റെ ജാമ്യ ഹർജിയിലും സൂരജ് നിലപാടുകൾ ആവർത്തിച്ചു. അതേ സമയം സൂരജിന്റെ ആരോപണങ്ങളെ റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ മുൻ എംഡി മുഹമ്മദ് ഹനീഷ് തള്ളി. എല്ലാം രേഖകളിലുണ്ടെന്നും ആർക്ക് വേണമെങ്കിലും രേഖകൾ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ മുഹമ്മദ് ഹനീഷിനെയും ചോദ്യം ചെയ്തിരുന്നു.
Also Read- അറസ്റ്റ് രാഷ്ട്രീയ പ്രേരിതം; മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ കൈ വിടാതെ മുസ്ലീം ലീഗ്
പാലം നിർമിച്ച ആർഡിഎസ് പ്രോജക്ട്സ് മാനേജിങ് ഡയറക്ടർ സുമിത് ഗോയലാണ് കേസിലെ ഒന്നാം പ്രതി. കോർപറേഷൻ ജോയിന്റ് ജനറൽ മാനേജർ എം.ടി.തങ്കച്ചൻ രണ്ടാം പ്രതിയും കിറ്റ്കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ മൂന്നാം പ്രതിയുമാണ്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനായിരുന്നു നിർമാണച്ചുമതല. പദ്ധതിയുടെ കൺസൾട്ടൻസിയും രൂപരേഖ നിർമ്മിക്കാനുള്ള ചുമതലയും കിറ്റ് കോയ്ക്ക് ആയിരുന്നു. ചുമതലകളിൽ വന്ന വീഴ്ചയായിരുന്നു ഇവരുടെ കുറ്റം.
വിജിലൻസിന്റെ തുടരന്വേഷണത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ട സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ 17 പേരുടെ വിവരങ്ങളും രേഖപ്പെടുത്തിയിരുന്നു. ആദ്യഘട്ട അറസ്റ്റിനു ശേഷം പല തവണ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തെങ്കിലും അറസ്റ്റുണ്ടായില്ല. മുൻ മന്ത്രിയെന്ന നിലയിൽ കൂടുതൽ തെളിവുകൾ കണ്ടെത്തേണ്ടതുണ്ടെന്നായിരുന്നു വിജിലൻസ് നൽകിയ സൂചനകൾ. ഇതിനിടെ അറസ്റ്റിലായ നാലുപേരും കോടതിയിൽ നിന്നും ജാമ്യവും നേടി.