TRENDING:

കോഴിക്കോട്ടും മരംകൊള്ള; അറിഞ്ഞില്ലെന്ന് വനം വകുപ്പ്

Last Updated:

വടകര താലൂക്കിലെ മൊകേരിയിലെ ഒരു പറമ്പില്‍ നിന്ന് അഞ്ച് തേക്കുമരങ്ങളും കുറ്റ്യാടിയിലെ  പറമ്പുകളില്‍ നിന്ന് രണ്ട് തേക്ക് മരങ്ങളുമാണ്  മുറിച്ചുകടത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: വിവാദ ഉത്തരവിന്റെ മറവില്‍ കോഴിക്കോട് ജില്ലയിലും മരങ്ങള്‍ മുറിച്ചുകടത്തിയതായി റവന്യു വകുപ്പിന്റെ കണ്ടെത്തല്‍. കുറ്റ്യാടി റെയ്ഞ്ചില്‍ നിന്ന് മാത്രം നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള ഏഴ് തേക്ക് മരങ്ങള്‍ മുറിച്ചുകടത്തിയതായാണ് വിവരം. കോഴിക്കോട് ജില്ലയില്‍ മരംമുറി നടന്നിട്ടില്ലെന്ന് വനംവകുപ്പ് പറയുമ്പോഴാണ് റവന്യുവകുപ്പിന്റെ കണ്ടെത്തല്‍.
മരംമുറി
മരംമുറി
advertisement

വടകര താലൂക്കിലെ മൊകേരിയിലെ ഒരു പറമ്പില്‍ നിന്ന് അഞ്ച് തേക്കുമരങ്ങളും കുറ്റ്യാടിയിലെ  പറമ്പുകളില്‍ നിന്ന് രണ്ട് തേക്ക് മരങ്ങളുമാണ്  മുറിച്ചുകടത്തിയത്. കുറ്റ്യാടി റെയ്ഞ്ചില്‍ വരുന്ന പ്രദേശത്ത് നിന്ന് പട്ടയഭൂമിയിലെ സംരക്ഷിതമരങ്ങളാണ് റവന്യു വകുപ്പിന്റെ ഉത്തരവിന്റെ മറവില്‍ ജനുവരിയില്‍ മുറിച്ചു കടത്തിയത്. കോഴിക്കോട് ജില്ലയില്‍ മരംമുറി നടന്നിട്ടില്ലെന്ന് വനംവകുപ്പ് ആവര്‍ത്തിച്ചുപറയുന്നതിനിടെയാണ് മരംമുറി നടന്നെന്ന റവന്യുവകുപ്പിന്റെ കണ്ടെത്തല്‍. 1964ലെ ഭൂപതിവ് ചട്ടത്തിന്റെ പരിധിയില്‍ വരുന്ന ഭൂമിയിലാണ് മരംമുറി.  പ്രദേശങ്ങളില്‍

advertisement

വനംവകുപ്പ് പരിശോധനയ്‌ക്കൊരുങ്ങുകയാണ്. താമരശ്ശേരി, പെരുവണ്ണാമൂഴി റെയ്ഞ്ചുകളിലും മരംമുറി നടന്നിട്ടുണ്ടോയെന്നുള്ള അന്വേഷണവും നടക്കുന്നുണ്ട്. പ്രദേശത്ത് നിന്ന് മരങ്ങള്‍കൊണ്ടുപോകാനുള്ള പാസ് നല്‍കിയിട്ടില്ലെന്നാണ് കുറ്റ്യാടി റെയ്ഞ്ച് ഓഫീസർ നീതുവിന്റെ  വിശദീകരണം. ഇവിടെയുള്ള കര്‍ഷകരില്‍ നിന്ന് മരങ്ങള്‍ വാങ്ങിയവരുമായി  മുട്ടില്‍ മരംകൊള്ളക്കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടോയെന്നും  പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. റവന്യൂ ഉത്തരവിന്റെ മറവിൽ കോഴിക്കോട് ജില്ലയിൽ മരങ്ങൾ മുറിച്ചുകടത്തിയ കാര്യങ്ങൾ അറിയില്ലെന്ന് ഡി എഫ് ഒ രാജീവൻ വ്യക്തമാക്കിയിരുന്നു.

റവന്യു വകുപ്പിന്റെ 2020 ഒക്ടോബര്‍ 24ലെ വിവാദ ഉത്തരവിന്റെ മറവില്‍ ഇതുവരെ ലഭ്യമായ കണക്കനുസരിച്ച് 2500 ലധികം മരങ്ങള്‍ മുറിച്ചതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എറണാകുളം ജില്ലയിലാണ് വന്‍ മരംകൊള്ള നടന്നത്.

advertisement

You may also like:IPL 2022: പത്ത് ടീമുകൾ, രണ്ട് ഗ്രൂപ്പുകൾ; അടിമുടി മാറാനൊരുങ്ങി ഐപിഎൽ

വയനാട്, കോഴിക്കോട് കാസര്‍ക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം   ജില്ലകളിലാണ് വ്യാപക മരംമുറി നടന്നത്.  തൃശൂര്‍ ജില്ലയില്‍ നിന്നാവട്ടെ 135 ക്യുബിക് മീറ്റര്‍ മരങ്ങള്‍ ഇതുവരെ പിടികൂടി. വയനാടിന് സമാനമായ ഈട്ടിക്കൊള്ള നടന്ന ഇടുക്കി ജില്ലയിലെ കണക്കുകള്‍ പരിശോധിച്ചുവരികയാണ്. സംസ്ഥാനത്ത് 5000ത്തില്‍ കൂടുതല്‍ മരങ്ങള്‍ മുറിച്ചിരിക്കാനാണ് സാധ്യതയെന്നാണ് വനംവകുപ്പ് നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

advertisement

You may also like:ഇന്ന് ലോക ചോക്ലേറ്റ് ദിനം: ഈ മധുരദിനം ആഘോഷമാക്കാൻ ചില ആശയങ്ങൾ

പട്ടയഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങള്‍ വൃക്ഷവില അടച്ച് യാതൊരു അനുമതിയുമില്ലാതെ മുറിക്കാമെന്ന 2020 ഒക്ടോബര്‍ 24ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് നടന്നത് കോടികളുടെ മരംകൊള്ള. മരംമുറി തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ, നടപടിയെടുക്കണമെന്ന വിചിത്രമായ നിര്‍ദ്ദേശവും റിപ്പോര്‍ട്ടിലുണ്ട്. ജില്ലാ കലക്ടര്‍മാരുടെ എതിര്‍പ്പ് അവഗണിച്ചാണ് റവന്യുവകുപ്പ് ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയത്. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലക് ഇറക്കിയ ഈ ഉത്തരവിന്റെ മറവിലായിരുന്നു വന്‍ മരംകൊള്ള നടന്നത്. പിടികൂടാനായത് വയനാട് മുട്ടിലിലെ 10 കോടിയുടെ ഈട്ടിമരങ്ങളും. മരംമുറി പൂര്‍ത്തിയായ ശേഷം നിലവിലെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് 2021 ഫെബ്രുവരിയില്‍ റവന്യുവകുപ്പ് മറ്റൊരു  ഉത്തരവിറക്കി.

advertisement

അപ്പോഴേക്കും ഒട്ടേറെ കൂറ്റന്‍മരങ്ങള്‍  മുറിച്ചുമാറ്റിക്കഴിഞ്ഞിരുന്നു. മരംകൊള്ളയ്ക്ക് വേണ്ടി മാത്രം റവന്യുവകുപ്പ് തട്ടിക്കൂട്ടിയ ഉത്തരവാണിതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. വനംവകുപ്പിന്റെ ശക്തമായ എതിര്‍പ്പ് വകവയ്ക്കാതെയാണ് റവന്യുവകുപ്പ് ഇങ്ങനെയൊരു ഉത്തരവിറക്കിയത്.

മരംമുറിയുമായി ബന്ധപ്പെട്ട് റവന്യുവകുപ്പിനെതിരെയും ആരോപണം ഉയരുന്നതോടെ വകുപ്പ് കയ്യാളുന്ന സിപിഐയും മറുപടി പറയേണ്ടിവരും. സൗത്ത് വയനാട് ഡിവിഷനില്‍ നിന്ന് മാത്രം പതിനഞ്ച് കോടിയുടെ ഈട്ടിമരങ്ങള്‍ മുറിച്ചുകടത്തിയതായാണ് കണ്ടെത്തല്‍. തൃശൂര്‍ ജില്ലയില്‍ നിന്ന് മാത്രം  20  കോടിയിലധികം രൂപയുടെ മരംകൊള്ള നടന്നെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.

എറണാകുളം ജില്ലയിലെ കോടനാട് റെയ്ഞ്ച്, ഇടുക്കി ജില്ലയിലെ മൂന്നാര്‍, കോതമംഗലം ഡിവിഷനുകള്‍, പത്തനംതിട്ടയിലെ കോന്നി, റാന്നി, പുനലൂര്‍ റെയ്ഞ്ചുകള്‍ എന്നിവിടങ്ങളിലും കോടികളുടെ മരങ്ങള്‍ മുറിച്ചു കടത്തി. റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റിസര്‍വ് ചെയ്ത ഈട്ടി, തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങളാണ് മുറിച്ചുകടത്തിയത്. 1964 ലെ ഭൂപതിവ് ചട്ടമനുസരിച്ച് വൃക്ഷവില അടച്ച റിസര്‍വ് ചെയ്ത ചന്ദനം ഒഴികെ എല്ലാ മരങ്ങള്‍ മുറിക്കാമെന്നാണ് പുതിയ ഉത്തരവ്.

വയനാട്ടിലെ മുട്ടില്‍ വില്ലേജിലെ അനധികൃത മരംമുറിയാണ് ആദ്യം പുറത്ത് വന്നത് ഇതിലെ് പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ ഉന്നത ഇടപെടലെന്ന് ആക്ഷേപം. മരംകടത്ത് സംഘത്തിന് ഒത്താശ ചെയ്ത വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വകുപ്പുതല അന്വേഷണവും എവിടെയുമെത്തിയില്ല. ജനുവരിയിലാണ് മുട്ടില്‍ വില്ലേജില്‍ നിന്ന് ഈട്ടിമരങ്ങള്‍ മുറിച്ചുകടത്തിയത്.

വയനാട്ടിലെ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് മാസങ്ങള്‍  പിന്നിട്ടിട്ടും ഒരാളെപോലും അറസ്റ്റ് ചെയ്യാന്‍ വനംവകുപ്പിനായില്ല. പ്രതികള്‍ ഒളിവിലാണെന്ന് പറഞ്ഞ് വനംവകുപ്പ് തലയൂരുകയാണ്. മുട്ടില്‍ വില്ലേജിലെ പലയിടങ്ങളില്‍ നിന്ന്  505 ക്യുബിക് മീറ്റര്‍ ഈട്ടിത്തടികള്‍ മുറിച്ചതായാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. കേസില്‍ ഒരാളെപോലും രണ്ട് മാസത്തിനിടെ പിടികൂടാന്‍ കഴിയാത്തതിന് കാരണം ഉന്നത ഇടപെടലാണെന്ന് ആരോപണമുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഉന്നത വനപാലകരുടെ ഒത്താശയോടെ നടന്ന മരംമുറിക്കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയ ഉന്നത ഉദ്യോഗസ്ഥനെ വിജിലന്‍സിന്റെ തലപ്പത്ത് നിയമിക്കാനുള്ള നീക്കം വിവാദമായിരുന്നു. റവന്യുവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുല്ല റവന്യു വകുപ്പ് മന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുട്ടില്‍ മരംകൊള്ളയ്ക്ക് പിന്നിലെ ഇടനിലക്കാരായ മാംഗോ ഗ്രൂപ്പിലെ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റിന്‍ എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട്ടും മരംകൊള്ള; അറിഞ്ഞില്ലെന്ന് വനം വകുപ്പ്
Open in App
Home
Video
Impact Shorts
Web Stories