Also Read- 'അടുത്ത ആരോഗ്യ മന്ത്രി ശൈലജയെക്കാള്‍ മികവ് കാട്ടില്ലെന്ന് ആര്‍ക്കറിയാം': പി കെ ശ്രീമതി
മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് അന്തിമരൂപമായി. ബുധനാഴ്ച ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. എല്ലാ മന്ത്രിമാരുടെയും വകുപ്പുകള്‍ നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണിയോഗം ചുമതലപ്പെടുത്തിയിരുന്നത്. ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും വി അബ്ദുറഹിമാന് ലഭിക്കും. ഗതാഗത വകുപ്പ് ജനാധിപത്യ കോൺഗ്രസിന്റെ ആന്റണി രാജുവിന് ലഭിക്കും.
Also Read- 'പിണറായിയുടെ ഇഷ്ടക്കാരാകാനുള്ള ശ്രമം ഇനിയെങ്കിലും നിര്‍ത്തണം': ടി പി അഷ്‌റഫലി
advertisement
എം പി ഗോവിന്ദന് തദ്ദേശ സ്വയംഭരണവും എക്സൈസും ലഭിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പ് ആർ ബിന്ദുവിനാണ്. പൊതുവിദ്യാഭ്യാസം വി ശിവൻകുട്ടിക്കും നൽകും. വൈദ്യുതി വകുപ്പ് ഇത്തവണ ജെഡിഎസിന് വിട്ടുകൊടുത്തു. കെ കൃഷ്ണൻകുട്ടിയാകും വൈദ്യുതമന്ത്രി. ഐഎൻഎല്ലിന് തുറമുഖ വകുപ്പ് നൽകി. അഹമ്മദ് ദേവർകോവിലായിരിക്കും അടുത്ത തുറമുഖവകുപ്പ്മന്ത്രി. ദേവസ്വം, പാർലമെന്ററി കാര്യ വകുപ്പുകൾ കെ രാധാകൃഷ്ണനാണ്. എൻസിപിയിലെ എ കെ ശശീന്ദ്രന് വനം വകുപ്പ് നൽകി. ഫിഷറീസ് സാംസ്കാരികവും ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനാണ്. സഹകരണ, രജിസ്ട്രേഷൻ വകുപ്പുകളുടെ ചുമതല വി എൻ വാസവനാണ്.
പ്രധാനവകുപ്പുകളും ചുമതലക്കാരും
പിണറായി വിജയന്‍- പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, ആസൂത്രണം, മെട്രോ
കെ.എന്‍. ബാലഗോപാല്‍- ധനകാര്യം
വീണ ജോര്‍ജ്- ആരോഗ്യം
പി. രാജീവ്- വ്യവസായം
ആര്‍.ബിന്ദു- സാമൂഹിക ക്ഷേമം, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം
എം.വി. ഗോവിന്ദന്‍- തദ്ദേശസ്വയംഭരണം, എക്സൈസ്
മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം
കെ രാധാകൃഷ്ണൻ- ദേവസ്വം, പാർലമെന്ററി കാര്യം
ആന്റണി രാജു- ഗതാഗത വകുപ്പ്
വി. അബ്ദുറഹിമാൻ- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം
കെ. കൃഷ്ണന്‍കുട്ടി- വൈദ്യുതി
എ കെ ശശീന്ദ്രൻ- വനംവകുപ്പ്
സജി ചെറിയാൻ- ഫിഷറീസ്, സംസ്കാരികം
വി എൻ വാസവൻ- സഹകരണം, രജിസ്ട്രേഷൻ
അഹമ്മദ് ദേവര്‍കോവില്‍- തുറമുഖം, പുരാവസ്തു, മ്യൂസിയം