മദ്യശാലകൾ തുറന്ന മറ്റു സംസ്ഥാനങ്ങളിലെ ആൾക്കൂട്ടവും തിരക്കും പരിഗണിച്ചാണ് തൽക്കാലം സംസ്ഥാനത്ത് വിദേശമദ്യ വിൽപനശാലകൾ തുറക്കേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
TRENDING:പച്ചക്കറി വിൽപ്പനക്കാർക്ക് കോവിഡ്; പാൽ, മരുന്ന് കടകളൊഴികെ അഹമ്മദാബാദിൽ എല്ലാ കടകളും ഒരാഴ്ച അടച്ചിടും [NEWS]കോഴിക്കോട് അസിസ്റ്റന്റ് കലക്ടർ കസേരയിൽ ശ്രീധന്യ; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ആ വീഡിയോ [NEWS]കോവിഡ് 'ബാധിച്ച്' മദ്യം: കര്‍ണാടകയും തമിഴ്നാടും വിലകൂട്ടി; പ്രതിസന്ധി മദ്യവിൽപ്പനയിലുടെ മറികടക്കാൻ സർക്കാരുകൾ [NEWS]
advertisement
കേന്ദ്രാനുമതി ഉള്ളതിനാൽ മദ്യശാലകൾ തുറക്കുന്നതിനു നിയമ തടസ്സമില്ല. എന്നാൽ ബിവ്റിജസ്, കൺസ്യൂമർ ഫെഡ് വിൽപന ശാലകൾ തുറന്നാൽ ആൾക്കൂട്ടവും തള്ളിക്കയറ്റവും ഉണ്ടാകും. അതു കോവിഡ് വ്യാപനത്തിന് ഇടയാക്കും. ആളുകളെ നിയന്ത്രിക്കാൻ പൊലീസ് സഹായം വേണം. ഇപ്പോൾ പൊലീസിന്റെ ശ്രദ്ധ വിദേശത്തു നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരുടെ ക്വറന്റീൻ കാര്യങ്ങളിലാണ്.
മദ്യവിൽപന ശാലകൾ തുറക്കുന്നതിനെക്കുറിച്ചു പ്രതിപക്ഷ കക്ഷികളുമായി ചർച്ച വേണ്ടെന്നാണു സർക്കാർ നിലപാട്. എൽഡിഎഫിലെ രാഷ്ട്രീയ കക്ഷികളുമായി വൈകാതെ ചർച്ച നടത്തി അഭിപ്രായ സമന്വയം ഉണ്ടാക്കും. കള്ളുചെത്തിന് നേരത്തേ അനുമതി നൽകിയിരുന്നു.