Also Read-സെൽഫിയെടുക്കവേ ആലപ്പുഴ ബീച്ചിൽ അമ്മയും മക്കളും തിരയിൽപ്പെട്ടു; രണ്ടര വയസുകാരനെ കാണാതായി
ആരെ ടാര്‍ഗറ്റ് ചെയ്യണമെന്നും അതെങ്ങനെയാവണമെന്നും തീരുമാനം ഉണ്ടായാല്‍ ആ തീരുമാനം നടപ്പാക്കാനാവണമെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. നേരത്തെ കെ എം ഷാജിയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ ഈ രീതി ഫലം കണ്ടിട്ടുണ്ടെന്ന വിലയിരുത്തലും ഫിറോസ് പങ്കുവെക്കുന്നുണ്ട്.. എന്നാല്‍ മുല്ലപ്പള്ളിയുടെ കാര്യത്തില്‍ കൌണ്ടര്‍ നറേറ്റീവുകള്‍ ഫലപ്രദമായില്ലെ്നന് സമ്മതിക്കുന്നു. ടെലിവിഷന്‍ ചര്‍ച്ചകളുടെ വിഷയം തീരുമാനിക്കുന്ന തരത്തിലേക്ക് ഇടപെടലുകള്‍ മാറ്റാനാവണമെന്നും നിര്‍ദേശമുണ്ട്.
advertisement
Also Read-Life Mission| ലൈഫ് മിഷൻ തട്ടിപ്പ് കേസ്: മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യണമെന്ന് കെ.സുരേന്ദ്രൻ
യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് നജീബ് കാന്തപുരത്തിനാണ് സോഷ്യല്‍ മീഡിയയുടെ ഏകോപനച്ചുമതല. എന്നാൽ അജണ്ട നിര്‍ണയിക്കണമെന്ന ശബ്ദ സന്ദേശത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പി കെ ഫിറോസിന്‍റെ പ്രതികരണം. സര്‍ക്കാരിന്‍റെ തെറ്റായ വാദങ്ങളെ തുറന്നുകാട്ടണമെന്നാണ് ഉദ്ദേശിച്ചതെന്നും ഫിറോസ് പറഞ്ഞു.
സര്‍ക്കാരിനെതിരായ സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളെ സംഘടിതമായി പ്രതിരോധിക്കണമെന്ന് എം വി ജയരാജനെ പോലുള്ളവര്‍ പറയുമ്പോള്‍ അത് തുറന്നുകാട്ടേണ്ടത് പ്രതിപക്ഷത്തിന്‍റെ ഉത്തരവാദിത്തമാണെന്നും പി കെ ഫിറോസ് പറഞ്ഞു.