സെൽഫിയെടുക്കവേ ആലപ്പുഴ ബീച്ചിൽ അമ്മയും മക്കളും തിരയിൽപ്പെട്ടു; രണ്ടര വയസുകാരനെ കാണാതായി

Last Updated:

കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾക്കു പോലും ഇറങ്ങാനാകാത്ത സാഹചര്യമാണ്. അതുകൊണ്ട് തന്നെ കുഞ്ഞിനായുള്ള തിരച്ചിലും തുടങ്ങാനായിട്ടില്ല.

ആലപ്പുഴ: ബീച്ച് സന്ദർശനത്തിനെത്തിയ കുടുംബം ശക്തമായ തിരയിൽപ്പെട്ട് രണ്ടര വയസുകാരനെ കാണാതായി. പാലക്കാട് കിഴക്കഞ്ചേരി കൊഴുക്കുള്ളി ലക്ഷ്മണൻ-അനിത ദമ്പതികളുടെ മകൻ ആദികൃഷ്ണയെയാണ് കാണാതായത്. കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു സംഭവം. ബീച്ചിൽ കളിക്കുന്നതിനിടെ അനിതയും കുട്ടികളും തിരയിൽപ്പെടുകയായിരുന്നു. സെൽഫിയെടുക്കുന്നതിനിടെയാണ് അപകടമെന്നും റിപ്പോർട്ടുകളുണ്ട്.
തൃശ്ശൂരിൽ ഒരു വിവാഹത്തിൽ പങ്കെടുത്ത ശേഷമാണ് അനിത മക്കളുമൊത്ത് ആലപ്പുഴയില്‍ ബന്ധുവായ ബിനുവിന്‍റെ വീട്ടിലെത്തിയത്. ബിനുവും മകനുമൊത്തായിരുന്നു ബീച്ചിലെത്തിയതും. ശക്തമായ തിരമാലയും മഴയും ഉണ്ടായിരുന്നുവെങ്കിലും കുട്ടികൾ ബീച്ചിൽ കളിയിൽ മുഴുകുകയായിരുന്നുവെന്നാണ് ബിനു പറയുന്നത്. ദിവസങ്ങളായി കടൽ പ്രക്ഷുബ്ധമായതിനാൽ ഇവിടെ സന്ദർശകരെ പൊലീസ് കടത്തിവിട്ടിരുന്നില്ല. എന്നാൽ അധികം സന്ദർശകർ എത്താത്ത സ്ഥലത്താണ് ഇവർ എത്തിയതെന്നാണ് സൂചന.
advertisement
Also Read- ദൃശ്യം 2 ആയുർവേദ ചികിത്സയ്ക്ക് ശേഷം മാത്രം; മോഹൻലാലിൻറെ പുതിയ ചിത്രങ്ങൾ വൈറൽ
കുട്ടികൾ കളിക്കുന്നതിനിടെ കാർ മാറ്റിയിടാനായ പോയ ബിനു മടങ്ങിയെത്തിയപ്പോൾ എല്ലാവരും തിരയിൽപ്പെട്ട കാഴ്ചയാണ് കണ്ടത്. എല്ലാവരെയും കരയിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും ആദികൃഷ്ണ കൈവിട്ട് പോവുകയായിരുന്നു. ആദ്യം കരയിലേക്ക് തെറിച്ചു വീണ കുട്ടിയെ എടുക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും ശക്തമായ തിരമാലയടിച്ചതോടെ കൈവിട്ടു പോവുകയായിരുന്നു എന്നാണ് ബിനു പറയുന്നത്. അനിതയെയും കുട്ടികളെയും രക്ഷിച്ച് കരയിലെത്തിച്ചെങ്കിലും ആദികൃഷ്ണയെ കണ്ടെത്താനായില്ല.
advertisement
കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾക്കു പോലും ഇറങ്ങാനാകാത്ത സാഹചര്യമാണ്. അതുകൊണ്ട് തന്നെ കുഞ്ഞിനായുള്ള തിരച്ചിലും തുടങ്ങാനായിട്ടില്ല.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സെൽഫിയെടുക്കവേ ആലപ്പുഴ ബീച്ചിൽ അമ്മയും മക്കളും തിരയിൽപ്പെട്ടു; രണ്ടര വയസുകാരനെ കാണാതായി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement