ഫ്ലോറിഡ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ തോമസ് ചൗവെൻകിൻെറ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ചിതലുകളുടെ സാമൂഹ്യ ജീവിതത്തിൽ വലിയ താൽപര്യമുള്ളയാളാണ് തോമസ്. ഏകദേശം 450 ചിതൽ കൂട്ടായ്മകളിലാണ് ഇതിനായി അദ്ദേഹം പഠനം നടത്തിയത്. രാജ്ഞിയും രാജാവും എങ്ങനെയാണ് സമൂഹത്തെ മുന്നോട്ട് നയിക്കുന്നത് എന്ന് അറിയാനായിരുന്നു അദ്ദേഹത്തിന് കൂടുതൽ താൽപര്യം.
രാജകീയ ദമ്പതികളിൽ നിന്നാണ് എല്ലാം ആരംഭിക്കുന്നത്. അവരാണ് ഒരു ചിതൽ കോളനിയുടെ തുടക്കക്കാർ. ഇവർ മാത്രമാണ് പ്രത്യുൽപാദനം നടത്തുന്നത്. രാജ്ഞിക്ക് ഓരോ 30 സെക്കൻഡിലും ഒരു മുട്ടയിടാൻ കഴിയും. രണ്ട് സെക്കൻറിൽ വരെയും ഇത് സാധിക്കും. എല്ലാ ലാർവകളും ഒരേ മാതാപിതാക്കളിൽ നിന്ന് തന്നെയാണ് ഉത്ഭവിക്കുന്നത്. തൊഴിലാളികൾ, സൈനികർ, പെൺ ചിതലുകൾ എന്നിങ്ങനെ അവ പല വിഭാഗങ്ങളായി പരിണമിക്കുന്നു. പിന്നീട് അവ ചിറകുള്ള ചിതലുകളായി മാറുകയും മറ്റ് കോളനികൾ തേടിപ്പോവുകയും ചെയ്യും.
advertisement
Also Read-Population | ലോകജനസംഖ്യ 800 കോടിയിലെത്തി; ചൈനയെ മറികടന്ന് ഒന്നാമതെത്താൻ ഇന്ത്യ
രാജാവും രാജ്ഞിയും അവരുടെ ആദ്യ സന്തതികളുടെ വളർച്ച പുരോഗതി പ്രാപിക്കാൻ വേണ്ടതെല്ലാം ചെയ്യും. രക്ഷിതാക്കൾ എന്ന നിലയിൽ അവർ കഠിനാധ്വാനികളാണെന്ന് തോമസിൻെറ പഠനത്തിൽ പറയുന്നു. കുറച്ച് മാസങ്ങൾക്ക് ശേഷം രാജ്ഞിയും രാജാവും സമ്പൂർണമായി മുന്നോട്ട് പോവുന്നത് കോളനിയിലെ തൊഴിലാളികളുടെ സേവനത്താലാണ്. രാജ്ഞി ആരോഗ്യവതിയായി ഇരിക്കുകയെന്നത് ഇവരുടെ ജോലിയാണ്. അതിനായി എപ്പോഴും തൊഴിലാളികൾ രാജ്ഞിയെ നക്കുകയും മറ്റും ചെയ്യും. ഈർപ്പം നിലനിർത്തി രോഗങ്ങളിൽ നിന്നും മറ്റും രാജാവിനെയും രാജ്ഞിയെയും സംരക്ഷിക്കാൻ വേണ്ടിയാണിത്. മറ്റ് ജീവികളുടെ ആക്രമണത്തിൽ നിന്ന് ഇവ രക്ഷ തേടുന്നതും ഇങ്ങനെയാണ്. ഭക്ഷണം ഉറപ്പാക്കുന്നത് പോലും തൊഴിലാളികളുടെ ജോലിയാണ്. ചുരുക്കത്തിൽ തുടക്കത്തിലുള്ള സന്തതികൾക്ക് വേണ്ടി രാജാവും രാജ്ഞിയും പരമാവധി അധ്വാനിക്കുന്നു. പിന്നീട് മുട്ടയിട്ട് വളർത്തുന്ന പുതിയ സന്തതികളാൽ അവർ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.
കുട്ടികളെ വളർത്തിക്കഴിഞ്ഞാൽ ദമ്പതികൾ ആ ജോലിയിൽ നിന്ന് പിൻമാറുന്നുവെന്നത് യാഥാർഥ്യമാണ്. എന്നാൽ അതിനർഥം അവർ ഉത്തരവാദിത്വം പെട്ടെന്ന് അവസാനിപ്പിച്ചുവെന്നല്ലെന്ന് തോമസ് പറയുന്നു. “ആത്മസമർപ്പണമുള്ള രക്ഷിതാക്കളായി ചിതലുകളിലെ രാജാവിനെയും രാജ്ഞിയെയും കണക്കാക്കാവുന്നതാണ്. ആദ്യത്തെ കുട്ടികളുടെ കടമകൾ നിറവേറ്റിക്കഴിഞ്ഞാൽ അവർ ആ റോളിൽ നിന്ന് പിൻവാങ്ങുന്നു. പിന്നീട് പ്രത്യുൽപാദനം മാത്രമാണ് അവരുടെ ജോലി. വളർത്തി വലുതാക്കിയ തൊഴിലാളിസേന വളരെ പെട്ടെന്ന് തന്നെ അവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് ചെയ്യുന്നത്,” തോമസ് പറഞ്ഞു.