Also Read- 20 ദിവസം കോമയിൽ; 43 ദിവസം വെന്റിലേറ്ററിൽ; 75 ദിവസത്തിനുശേഷം മത്സ്യവ്യാപാരിയുടെ അതിജീവനം
ലാൻഷുവിലെ ഗാൻസു മേഖലയിൽ മാത്രം 3245 പേരിൽ രോഗം സ്ഥിരീകരിച്ചുവെന്ന് അധികൃതർ വ്യക്തമാക്കുന്നു. മൃഗങ്ങളുമായി അടുത്തിടപഴകിയവര്‍ക്കാണ് സാധാരണ ഈ രോഗം ബാധിക്കുന്നത്. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പടര്‍ന്നതായി ഇതുവരെ തെളിവില്ലെന്ന് അധികൃതര്‍ പറഞ്ഞു. എന്നാൽ, ഈ വൈറസ് ബാധ വൃക്ഷണങ്ങളിൽ അണുബാധയ്ക്കും അതുവഴി വന്ധ്യതക്കും കാരണമാകുമെന്നാണ് ചില റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
advertisement
Also Read- വൈദ്യുതി ലൈൻ വലിക്കുന്നതിനിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു
പനി, തലവേദന, സന്ധി വേദന തുടങ്ങിയവായാണ് മാൾട്ട ഫിവർ എന്നും മെഡിറ്ററേനിയൻ ഫിവർ എന്നും അറിയപ്പെടുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. മൃഗങ്ങള്‍ക്കുള്ള ബ്രൂസെല്ല വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന സ്ഥാപനത്തില്‍ ജോലിചെയ്യുന്നവരിലാണ് രോഗബാധ ആദ്യം കണ്ടെത്തിയത്. അന്തരീക്ഷകണങ്ങളില്‍ തങ്ങിനില്‍ക്കുന്ന ബാക്‌ടീരിയ കാറ്റിലൂടെ സമീപപ്രദേശങ്ങളിലുമെത്തിയിട്ടുണ്ട്. ലാന്‍ഷു സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെയുള്ളവർക്കപം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
