മരിച്ച ആളുടെ ബന്ധുക്കളോ ഉത്തരവാദപ്പെട്ടവരോ പള്ളിയിൽ വന്ന് വിവരങ്ങൾ എഴുതി നൽകിയാൽ മതി. സലാം തണ്ടിയേക്കൽ പ്രസിഡന്റായിരുന്ന രണ്ട് മാസം മുൻപ് സ്ഥാനമൊഴിഞ്ഞ ഭരണസമിതിയാണ് എല്ലാ മതസ്ഥരുടെയും മരണ വിവരം പള്ളിയിൽ നിന്നറിയിക്കണം എന്ന ആശയത്തിന് അനുമതി നൽകിയത്.
തുടർന്ന് ജമാഅത്ത് പ്രസിഡന്റ് അബ്ദുൾ കബീർ, സെക്രട്ടറി അനസ് വാഴച്ചാലിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളി ഭരണ സമിതി കഴിഞ്ഞ പൊതുയോഗത്തിലാണ് വിപ്ളവകരമായ തീരുമാനമെടത്തത്. പളളി ഭരണസമിതിയുടെ പുതിയ തീരുമാനത്തെ ഇരുകൈകളും നീട്ടിയാണ് വിശ്വാസികളും മറ്റ് സമുദായാംഗങ്ങളും സ്വീകരിച്ചത്. മാനവിക ഐക്യവും മാറ്റിനിർത്തലിൽനിന്നുള്ള മോചനവുമാണ് ഏറ്റവും പ്രധാനമെന്നും ലോകത്ത് എല്ലാവരുടെയും സങ്കടങ്ങൾ ഒന്നാണെന്നുമുള്ള സന്ദേശമാണിതെന്നും അബ്ദുൾ കബീർ കൂട്ടിച്ചേർത്തു.
advertisement
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
Jun 16, 2023 11:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
'ഏതു മതത്തിൽപെട്ടയാൾ മരിച്ചാലും പള്ളിയിൽനിന്ന് അറിയിക്കും'; ഈ ജമാഅത്ത് പള്ളിയുടെ തീരുമാനം
