Also Read-ഇലവീഴാപൂഞ്ചിറ- ഒരു യാത്ര പോയാലോ...
വീട് നോക്കൽ, പാചകം, കുട്ടികളുടെ പരിചരണം തുടങ്ങിയ ജോലികളാണ് സ്ത്രീകളുടെ വേതന രഹിത ജോലിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ സ്ത്രീകൾ ഇത്തരത്തിൽ ചെയ്യുന്ന ജോലിയുടെ കണക്കെടുത്ത് വേതനം നൽകുകയാണെങ്കിൽ മൊത്തം ആഭ്യന്തര ഉത്പ്പാദനത്തിന്റെ 3.1ശതമാനം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയിലെ സ്ത്രീകളിൽ സാമ്പത്തിക അസമത്വം വളരെ കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു. വേതനമുള്ള ജോലികളിൽ കൂടുതലും പുരുഷൻമാർക്കാണ്. ഇത്തരത്തിൽ വേതനത്തിലുള്ള ലിംഗവിവേചനം സ്ത്രീകളെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളെയാണ് സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നത്. ജാതി-വർഗം-പ്രായം എന്നീ ഘടകങ്ങളും സ്ത്രീ പുരുഷ അസമത്വത്തിന് കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
advertisement
തുടർച്ചയായി രണ്ടുദിനം അവധി കിട്ടിയാൽ നിങ്ങൾക്ക് എവിടെയൊക്കെ പോകാം?
സമ്പന്നർക്കിടയിലും സ്ത്രീകളുടെ നിലമെച്ചമല്ലെന്നാണ് റിപ്പോർട്ട് പറയുന്നത്. രാജ്യത്തെ 119 കോടീശ്വരൻമാർക്കിടയിൽ വെറും ഒൻപത് സ്ത്രീകൾ മാത്രമാണുള്ളത്. സ്ത്രീ-പുരുഷ അന്തരത്തിന്റെ കാര്യത്തിൽ ഇന്ത്യ ലോകരാജ്യങ്ങൾക്കിടയിൽ 118-ാം സ്ഥാനത്താണ്. സ്ത്രീ സുരക്ഷ അടക്കമുള്ള കാര്യത്തിൽ ഇന്ത്യയിൽ ഒട്ടേറെ നിയമങ്ങളുണ്ടെങ്കിലും, പുരുഷാധിപത്യമൂല്യത്തിലധിഷ്ഠിതമായ സമൂഹമായതിനാൽ ഇവ പ്രാവർത്തികമാക്കുന്നത് വെല്ലുവിളിയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ബീഹാർ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നായി ആയിരത്തോളം വീടുകളിലാണ് ഓക്സ്ഫോം സർവെ നടത്തിയത്.
