ശബരിമല തീർഥാടകരോ, അന്യസംസ്ഥാന ലോറി ഡ്രൈവർമാരോ ആയിരിക്കും ആ ഭാഗ്യവാനെന്ന് വെങ്കിടേശ് പറയുന്നു. പ്രധാനമായും തന്‍റെ കൈയിൽനിന്ന് ടിക്കറ്റ് വാങ്ങുന്നത് ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ ഡ്രൈവർമാരാണ്. അതുകൂടാതെ ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളമാണ് ആര്യങ്കാവ്. നിരവധി തീർത്ഥാടകരും തന്‍റെ കൈയിൽനിന്ന് ടിക്കറ്റ് വാങ്ങിയിട്ടുണ്ടെന്ന് വെങ്കിടേശ് പറയുന്നു.
Also Read- ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ബിആർ - 77 നറുക്കെടുത്തു; 12 കോടി അടിച്ച ഭാഗ്യവാൻ ഇതാ
advertisement
18 വര്‍ഷത്തിനിടെ മറ്റ് അനവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇത്രയും വലിയ ഭാഗ്യം തന്‍റെ കൈയിലൂടെ കടന്നുപോയത് ഇതാദ്യമാണെന്ന് വെങ്കിടേശ് പറയുന്നു. ഏജന്‍സി കമ്മിഷനായി ലഭിക്കുന്ന തുക സ്ഥാപനം വിപുലീകരിക്കാന്‍ ഉപയോഗിക്കുമെന്ന് വെങ്കിടേശ് പറഞ്ഞു. ഭരണി ഏജന്‍സിയില്‍ ഇപ്പോള്‍ നാല് ജീവനക്കാരുണ്ട്. വെങ്കിടേശിന്റെ ഭാര്യയും രണ്ട് മക്കളും തമിഴ്നാട്ടിലാണ് താമസം.
ഞായറാഴ്ച തിരുവനന്തപുരം ഗോർക്കി ഭവനിൽ , തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രനാണ് നറുക്കെടുത്തത്. ആറു കോടി രൂപ ഒന്നാം സമ്മാനമായ സമ്മർ ബംപർ ടിക്കറ്റിന്റെ പ്രകാശനവും ഇതോടൊപ്പം നടന്നു.
രണ്ടാം സമ്മാനമായ 50 ലക്ഷം രൂപയുടെയും മൂന്നാം സമ്മാനമായ 10 ലക്ഷം രൂപയുടെയും ആറു വീതം ടിക്കറ്റുകളും ഇതോടൊപ്പം നറുക്കെടുത്തു. ക്രിസ്മസ്–പുതുവത്സര ബംപറിന്റെ ആകെ 33 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. 32,99,982 ടിക്കറ്റുകൾ വിറ്റു.
12 ടിക്കറ്റുകൾക്കു കേടുപാടുണ്ടായി. ലോട്ടറി വിൽപനയിലൂടെ 77.35 കോടി രൂപയും ജിഎസ്ടി ഇനത്തിൽ 28 % തുകയും സർക്കാരിനു കിട്ടും. ഏജന്റിന്റെ കമ്മിഷനും നികുതിയും കിഴിച്ച ശേഷം ഒന്നാം സമ്മാനം ലഭിച്ചയാൾക്ക് 7.56 കോടി രൂപയാണു ലഭിക്കുക.
