വാർത്താ ആപ്ലിക്കേഷനുകളിൽ ആളുകൾ ചെലവഴിച്ച ശരാശരി ഉപയോക്തൃ സമയവും ഈ കാലയളവിൽ 76% ആയി ഉയർന്നു. കൂടാതെ, നെറ്റ്‌വര്‍ക്ക് 18 ഗ്രൂപ്പിന്‍റെ സേവനങ്ങളിലേക്ക് ദിവസേന എത്തുന്ന ശരാശരി ഉപയോക്താക്കളുടെ എണ്ണം 34% വർദ്ധിച്ചു.
ലോക്ക്ഡൗൺ തുടരുന്നതോടെ ടിവി വഴി വാർത്ത കാണുന്നവരുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്ന് ബാർക് ഇന്ത്യ സിഇഒ സുനിൽ ലുല്ല പറഞ്ഞു. "ആളുകൾക്ക് വാർത്തകൾ മൊബൈലിൽ ലഭിക്കുന്നുണ്ട്. പക്ഷേ കൃത്യതയ്ക്കായി ടിവിയിലൂടെ വാർത്തകൾ ഉറപ്പാക്കുന്ന പ്രവണത ആളുകളിൽ കൂടിവരുന്നു. നോൺ പ്രൈംടൈമിന്റെ വളർച്ച പ്രൈംടൈമിനേക്കാൾ കൂടുതലാണ്"- സുനിൽ ലുല്ല പറഞ്ഞു.
advertisement
ടിവി, സ്മാർട്ട്‌ഫോണുകൾ എന്നിവയുടെ ഉപഭോഗ സ്വഭാവത്തിലെ മാറ്റങ്ങൾ സംബന്ധിച്ച് ബാർക്കും നീൽസണും ചേർന്ന് ഒരു റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന കൂടുതൽ റിപ്പോർട്ടുകൾ ആഴ്ചതോറും പുറത്തുവിടും.
You may also like:'ലണ്ടനിൽ അകപ്പെട്ടവരെ തിരിച്ചെത്തിക്കുമെന്നത് തെറ്റായ സന്ദേശം'; ക്ഷമ ചോദിച്ച് അൽഫോൻസ് കണ്ണന്താനം [NEWS]'പറക്കും ഹോസ്പിറ്റൽ'; ഇറ്റലിയിലെയും ഫ്രാൻസിലെയും കോവിഡ് ബാധിതർക്ക് ചികിത്സ സഹായവുമായി ജർമ്മനി [PHOTOS]കോവിഡ് ക്യാ ഹെ? വൈറസ് ഹെ; അതിഥി തൊഴിലാളികളെ ബോധവൽക്കകരിച്ച് ഹോം ഗാർഡ്; വീഡിയോ വൈറൽ [NEWS]
അതേസമയം, മാർച്ച് 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ ലോക്ക്ഡൌൺ പ്രഖ്യാപിച്ച് നടത്തിയ പ്രസംഗം കണ്ടവരുടെ എണ്ണം 2019 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഫൈനലിനേക്കാൾ കൂടുതലാണ്. 133 ദശലക്ഷം ആളുകളാണ് ഐപിൽ ഫൈനൽ കണ്ടതെങ്കിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി നടത്തിയ 30 മിനിട്ട് പ്രസംഗം 201 ടിവി ചാനലുകളിലായി 197 ദശലക്ഷം ആളുകൾ കണ്ടു.
മാർച്ച് 24ന് പ്രധാനമന്ത്രി നടത്തിയ പ്രസംഗമാണ് ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ കണ്ട ടിവി വാർത്താ സംഭവം. ഇത് ഇവിടുത്തെ റെക്കോർഡായാണ് വിലയിരുത്തപ്പെടുന്നത്.
ഓഗസ്റ്റ് എട്ടിന് കശ്മീരിന്‍റെ സ്വയംഭരണ പദവി എടുത്തുകളയുന്ന ആർട്ടിക്കിൾ 370 പിൻവലിച്ചുകൊണ്ട് മോദി നടത്തിയ പ്രസംഗം 163 ചാനലുകളിലായി 65 ദശലക്ഷം ആളുകൾ മാത്രമാണ് കണ്ടത്.
