കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, ഐഐടിപാലക്കാട് ഡയറക്ടർ പ്രൊഫ. ശേഷാദ്രി ശേഖർ, ഐഐടിപാലക്കാട് അസോസിയേറ്റ് പ്രൊഫസർ ഡോ. ശ്രീനാഥ് വിജയകുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
നമ്മുടെ അക്കാദമിക് സ്ഥാപനങ്ങളിൽ നിന്ന് ട്യൂട്ടോസ് പോലുള്ള പരിവർത്തനാത്മകമായ നൂതനാശയങ്ങൾ ഉയർന്നുവരുന്നത് കാണുന്നത് ശരിക്കും സന്തോഷകരമാണ്. ഈ സംരംഭം ഇന്ത്യയുടെ ഡിജിറ്റൽ വിദ്യാഭ്യാസ ദൗത്യത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, നമ്മുടെ ഗ്രാമീണ, യുവാക്കളുടെ പഠനം കൂടുതൽ എളുപ്പമാക്കുകയും ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
‘ Doubts to Discovery ‘എന്ന ടാഗ്ലൈനോട് കൂടിയ ട്യൂട്ടോസ് വെറുമൊരു ആപ്പ് മാത്രമല്ല – ഇത് JEE, NEET, CAT, എന്നിവയുൾപ്പെടെ ലക്ഷ്യം വയ്ച്ച് പഠിക്കുന്ന വിദ്യാർത്ഥികൾക്കായി, രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു AI-അധിഷ്ഠിത പഠന കൂട്ടാളിയാണ്. ഇതിന്റെ സവിശേഷതകൾ:
advertisement
- ടെക്സ്റ്റ്, ശബ്ദം അല്ലെങ്കിൽ ചിത്രം വഴി തൽക്ഷണ സംശയ നിവാരണം
- ദൈനംദിന പരിശീലന സെഷനുകളും ഇഷ്ടാനുസൃത പഠന മൊഡ്യൂളുകളും
- പ്രചോദനവും ആരോഗ്യകരമായ മത്സരവും വളർത്തുന്നതിനുള്ള ഗാമിഫൈഡ് പ്രോഗ്രസ് ലീഡർബോർഡുകൾ
- വിഷയാടിസ്ഥാനത്തിലുള്ള സ്മാർട്ട് നോട്ട്ബുക്കുകൾ
- ലോ-എൻഡ് സ്മാർട്ട്ഫോണുകളിൽ തടസ്സമില്ലാതെ പ്രവർത്തിക്കാൻ ഓഫ്ലൈൻ-സൗഹൃദ ഡിസൈൻ
എന്നിവ ഇതിന്റെ പ്രത്യേകതകളിൽ ചിലത് മാത്രമാണ്.
പാലക്കാട് ഐഐടിയിലെ സ്റ്റാർട്ടപ്പായ റെവിൻ ടെക്നോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത ട്യൂട്ടോസ്, ജെഇഇ, നീറ്റ്, ക്യാറ്റ് തുടങ്ങിയ ഇന്ത്യയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പരീക്ഷകൾക്ക് വിദ്യാർത്ഥികൾ എങ്ങനെ എളുപ്പത്തിൽ തയ്യാറെടുക്കുന്നു എന്നതിനെ പുനർനിർവചിക്കാൻ ഒരുങ്ങുന്നു. റെവിന്റെ ഔട്ട്‌റീച്ച് പ്രോഗ്രാമുകളിലൊന്നിൽ ഒരു ഗ്രാമീണ കർഷകൻ ഉന്നയിച്ച ചോദ്യത്തിൽ നിന്നാണ് ട്യൂട്ടോസിന് പിന്നിലെ ആശയം ഉടലെടുത്തത്: “എന്റെ കുട്ടിക്ക് എപ്പോഴെങ്കിലും ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനത്തിൽ പഠിക്കാനും രാഷ്ട്രനിർമ്മാണത്തിൽ സഹായിക്കാനും അവസരം ലഭിക്കുമോ?” ഈ ചോദ്യം സ്ഥാപകരിൽ ആഴത്തിൽ പ്രതിധ്വനിക്കുകയും ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സ്വപ്നങ്ങളെ കുറിച്ച് മനസിലാക്കുവാനും സഹായിച്ചു – കുട്ടികൾക്ക് മികച്ച ഭാവി സ്വപ്നം കാണുന്ന, എന്നാൽ ഭൂമിശാസ്ത്രം, അവസരം, പ്രവേശനം എന്നിവയുടെ തടസ്സങ്ങൾ നേരിടുന്ന കുടുംബങ്ങൾ. ഈ വൈകാരിക നിമിഷം ട്യൂട്ടോസെന്ന ആപ്പിൻ്റെ സൃഷ്ടിക്ക് കാരണമായി അതിരുകൾ ലംഘിക്കുന്ന, ഓരോ വിദ്യാർത്ഥിയെയും ശാക്തീകരിക്കുന്ന, ഒരു പഠിതാവും പിന്നോട്ട് പോകുന്നില്ലെന്ന് ഉറപ്പാക്കുന്ന ഒരു പ്ലാറ്റ്‌ഫോം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിലാണ് ആപ്പ് നിർമ്മിച്ചത്.