ഇന്ത്യന്‍ ജേഴ്‌സിയില്‍ ഋഷഭ് പന്ത് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായാണ് അരങ്ങേറിയിരിക്കുന്നത്. വിന്‍ഡീസിനായി ബൗളര്‍ ഒഷന്‍ തോമസും ഓപ്പണിങ്ങ് ബാറ്റ്‌സ്മാന്‍ ചന്ദ്രപോള്‍ ഹോമരാജുമാണ് കന്നി മത്സരത്തിനിറങ്ങിയത്. ആദ്യ മത്സരത്തില്‍ 15 പന്തില്‍ നിന്ന് 9 റണ്‍സ് നേടിയ ഹേമരാജിന്റെ വിക്കറ്റാണ് വിന്‍ഡീസിന് തുടക്കത്തിലെ നഷ്ടമായത്.
'ലാലേട്ടാ..'; വീരുവിന് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍; തകര്‍പ്പന്‍ മറുപടിയുമായി സെവാഗ്
ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 82 ന് രണ്ട് എന്ന നിലയിലാണ് വിന്‍ഡീസ്. അര്‍ദ്ധ സെഞ്ച്വറിയുമായി കീറണ്‍ പവലും 20 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഷായി ഹോപ്പുമാണ് ക്രീസില്‍. മൊഹമ്മദ് ഷമിയ്ക്കാണ് ഹേമരാജിന്റെ വിക്കറ്റ്.
advertisement
'കൊച്ചിയിൽ വീണ്ടും സമനില കുരുക്ക്'; ബ്ലാസ്റ്റേഴ്സും ഡൽഹിയും സമനിലയിൽ പിരിഞ്ഞു
മൂന്ന് സ്‌പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളര്‍മാരുമായാണ് ഇന്ത്യ ആദ്യ ഏകദിനത്തിന് ഇറങ്ങിയത്. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഖലീല്‍ അഹമ്മദ് എന്നിവരാണ് പേസ് ആക്രമണം നയിക്കുന്നത്. സ്പിന്നര്‍മാരായി ചാഹലും ഓള്‍റൗണ്ടര്‍ ജഡേജയും ടീമിലുണ്ട്. ഖലീലിന് ടീമിലിടം ലഭിച്ചപ്പോള്‍ കുല്‍ദീപാണ് ടീമിന് പുറത്തായത്.