പ്രോട്ടീസിനെതിരെ തുടർച്ചയായ ടെസ്റ്റ് മത്സരങ്ങൾ തോറ്റതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) 2025-27 പോയിന്റ് പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതുവരെ ഒമ്പത് മത്സരം കളിച്ച ഇന്ത്യയ്ക്ക് നാലു ജയവും നാലു തോല്‍വിയും ഒരു സമനിലയും അടക്കം 52 പോയന്റാണുള്ളത്. 48.15 എന്ന പോയന്റ് ശതമാനവുമായാണ് (പിസിടി) ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് വീണത്. കളിച്ച രണ്ട് ടെസ്റ്റുകളില്‍ ഒരു ജയവും ഒരു തോല്‍വിയുമായി 50.00 പോയന്റ് ശതമാനമുള്ള പാകിസ്ഥാന്‍ ഇന്ത്യയ്ക്കു മുകളില്‍ നാലാം സ്ഥാനത്താണ്.
advertisement
ഇതും വായിക്കുക: ഇന്ത്യക്ക് ചരിത്രത്തിലെ ഏറ്റവും കനത്ത തോൽവി; ടെസ്റ്റ് പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക
മറുവശത്ത്, ദക്ഷിണാഫ്രിക്ക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ തങ്ങളുടെ രണ്ടാം സ്ഥാനം കൂടുതൽ ഉറപ്പിച്ചു. അവർക്ക് ഇപ്പോൾ 75 പോയിന്റ് ശതമാനമുണ്ട്. പട്ടികയിൽ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുന്നു. നിലവിലെ സൈക്കിളിൽ കളിച്ച നാല് മത്സരങ്ങളിലും ഓസ്ട്രേലിയ വിജയിച്ചിട്ടുണ്ട്.
549 റൺസ് ചേസ് ചെയ്യുമ്പോൾ ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ അർദ്ധസെഞ്ച്വറി നേടിയെങ്കിലും, രണ്ടാം ഇന്നിംഗ്സിൽ മറ്റൊരു ബാറ്റർക്കും 20 റൺസ് മാർക്ക് മറികടക്കാൻ കഴിഞ്ഞില്ല.
ടെസ്റ്റിൽ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവി (റൺസിന്റെ അടിസ്ഥാനത്തിൽ)
ബർസപ്പാറ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ 408 റൺസിന്റെ ഈ തോൽവി, റൺസിന്റെ മാർജിനിലുള്ള ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയാണ്. റൺസിന്റെ മാർജിനിലുള്ള ഇന്ത്യയുടെ ഇതിന് മുൻപുള്ള ഏറ്റവും വലിയ തോൽവി 2004-ൽ നാഗ്പൂരിൽ ഓസ്‌ട്രേലിയക്കെതിരെ 342 റൺസിനായിരുന്നു.
ടെസ്റ്റിൽ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവികൾ (റൺസിന്റെ അടിസ്ഥാനത്തിൽ)
റൺസിന്റെ മാർജിനിലുള്ള ഏറ്റവും വലിയ ടെസ്റ്റ് തോൽവിയുടെ ദയനീയ റെക്കോർഡ് ഓസ്‌ട്രേലിയയുടെ പേരിലാണ്. 1928 നവംബർ-ഡിസംബർ മാസങ്ങളിൽ ബ്രിസ്‌ബേനിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ബാഗി ഗ്രീൻസ് 675 റൺസിന് പരാജയപ്പെട്ടിരുന്നു.
ഗുവാഹത്തിയിൽ ഇന്ത്യക്കെതിരെ നേടിയ 408 റൺസിന്റെ വിജയം ടെസ്റ്റുകളിൽ റൺസ് മാർജിനിലുള്ള ദക്ഷിണാഫ്രിക്കയുടെ രണ്ടാമത്തെ വലിയ വിജയവും എവേ ടെസ്റ്റുകളിൽ അവരുടെ ഏറ്റവും വലിയ വിജയവുമാണ്.
