പെർത്തിൽ ഇനി ഇന്ത്യക്ക് ജയിക്കാൻ ചെറിയ അദ്ഭുതമൊന്നും പോരാ. നാലാം ദിനം ആദ്യ സെഷനിൽ 58 റൺസ് മാത്രം നേടിയ പെയ്നും ഖവാജയും കോലിയുടെ ക്ഷമ പരീക്ഷിച്ചു. ലഞ്ചിന് പിന്നാലെ മിന്നൽപ്പിണറായി ഷമി ആഞ്ഞടിച്ചതാണ് ഇന്ത്യയ്ക്ക് ആശ്വാസമായത്. ഒമ്പതിന് 207ൽ നിന്ന് സ്റ്റാർക്കും ഹെയ്സൽവുഡും ചേർന്ന് 243ലെത്തിച്ചു. ആറു വിക്കറ്റുമായി ഷമിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തിനാണ് പെർത്ത് സാക്ഷിയായത്. 72 റൺസെടുത്ത ഖവാജയാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ.
സച്ചിനെ വീണ്ടും പിന്നിലാക്കി കോഹ്ലി
advertisement
287 റൺസ് വിജയലക്ഷ്യവുയമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറിലെ തിരിച്ചടിയേറ്റു. റൺസെടുക്കുമുമ്പേ രാഹുലിനെ സ്റ്റാർക്ക് ക്ലീൻ ബൌൾഡാക്കുകയായിരുന്നു. പതിവുപോലെ ഇത്തവണ മതിൽ കെട്ടാനായില്ല പൂജാരക്ക്. നാലു റൺസെടുത്ത പൂജാരയെ ഹാസ്ൽവുഡ് പുറത്താക്കി.
ഷമിക്ക് 6 വിക്കറ്റ്; ഇന്ത്യക്ക് ജയിക്കാൻ 287 റൺസ്
17 റൺസെടുത്ത കോലിയെയും 20 റൺസെടുത്ത വിജയെയും മടക്കി നഥാൻ ലയൺ ഇരട്ടപ്രഹരമേൽപ്പിച്ചതോടെ ഇന്ത്യ നാലിന് 55 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഒരുവശത്ത് പിടിച്ചുനിന്ന രഹാനെ കൂടി മടങ്ങിയതോടെ ഇന്ത്യ തോൽവിയെ മുഖാമുഖം കാണുന്ന അവസ്ഥയിലെത്തി. 30 റൺസെടുത്ത രഹാനെയുടെ ചെറുത്ത് നിൽപ് ഹെയ്സൽവുഡ് അവസാനിപ്പിച്ചപ്പോൾ ഇന്ത്യ അഞ്ചിന് 98 എന്ന നിലയിലായി. 287ന് മുകളിലുള്ള വിജയലക്ഷ്യം ചരിത്രത്തിൽ രണ്ട് തവണയെ പിന്തുടർന്ന് ജയിക്കാൻ ഇന്ത്യക്കായിട്ടുള്ളൂ.