ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കായി തുടക്കത്തിൽ വലിയ ആക്രമണത്തിന് വൈഭവ് മുതിർന്നില്ല. ജെയിംസ് മിന്റോ എറിഞ്ഞ എട്ടാം ഓവർ തൊട്ടായിരുന്നു വൈഭവിന്റെ ബാറ്റിംഗ് താണ്ഡവം ആരംഭിച്ചത്. വൈഭവ് നേടിയ 175 റണ്‍സില്‍ 150 റണ്‍സും ബൗണ്ടറികളിലൂടെയായിരുന്നു. 218.75 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു വൈഭവിന്റെ ബാറ്റിങ്.
ദക്ഷിണാഫ്രിക്കയുടെ ഡെവാൾഡ് ബ്രെവിസിന്റെ റെക്കോർഡ് തകർത്ത് ടൂർണമെന്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന ബഹുമതിയും സൂര്യവൻഷി സ്വന്തമാക്കി. നിലവിൽ 30 സിക്സറുകളാണ് വൈഭവിന്റെ സമ്പാദ്യം.അണ്ടര്‍ 19 ലോകകപ്പില്‍ ഒരിന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സ്(15) അടിക്കുന്ന താരമെന്ന റെക്കോര്‍ഡും വെള്ളിയാഴ്ചത്തെ മത്സരത്തിൽ വൈഭവ് സ്വന്തം പേരിലാക്കി.
advertisement
അഫ്ഗാനിസ്ഥാന്റെ ഫൈസൽ ഷിനോസാദയെ (435 റൺസ്) മറികടന്ന് 2026 U19 ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായും സൂര്യവൻഷി മാറി. ജൂനിയർ ഏകദിന ലോകകപ്പ് ഫൈനലിൽ സെഞ്ചുറി നേടുന്ന ആറാമത്തെ താരവും രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് സൂര്യവൻഷി. ഉന്മുക്ത് ചന്ദ്, മൻജോത് കൽറ, ബ്രെറ്റ് വില്യംസ്, ജാറഡ് ബർക്ക്, സ്റ്റീഫൻ പീറ്റേഴ്സ് എന്നിവരാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ചവർ.അണ്ടര്‍ 19 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറാണ് വൈഭവ് ഫൈനലിൽ അടിച്ചു കൂട്ടിയത്. ഈ ലോകകപ്പില്‍ ജപ്പാനെതിരെ ശ്രീലങ്കയുടെ വിരാന്‍ ചമുദിത 192 റൺസ് നേടിയിരുന്നു.
2024-ലെ ഐപിഎൽ മെഗാ ലേലത്തിൽ രാജസ്ഥാൻ റോയൽസ് റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയതോടെയാണ് ഈ 14-കാരൻ ആദ്യമായി വാർത്തകളിൽ ഇടംപിടിച്ചത്. ഐപിഎൽ കരിയറിലെ തന്റെ ആദ്യ പന്ത് തന്നെ സിക്സറടിച്ച് ശ്രദ്ധേയനായ അദ്ദേഹം, ഐപിഎൽ ചരിത്രത്തിലെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയും (35 പന്തിൽ) ട്വന്റി-20 ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചുറി ഉടമയെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു. അണ്ടർ-19 ലോകകപ്പിൽ ഇതിനകം അഞ്ച് കിരീടങ്ങൾ നേടിയിട്ടുള്ള ഇന്ത്യ ആറാം കിരീടമാണ് ലക്ഷ്യമിടുന്നത്. ആയുഷ് മ्हाത്രെ നയിക്കുന്ന ഇന്ത്യൻ ടീം എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഫൈനലിലെത്തിയത്.
