ഏഷ്യാകപ്പ് ഫൈനലില്‍ പരിക്കിനിടയിലും മികച്ച പ്രകടനം പുറത്തെടുത്ത ജാദവ് ദേവ്ധര്‍ ട്രോഫിയില്‍ ഇന്ത്യ എയ്ക്കായി 25 പന്തില്‍ പുറത്താകാതെ 41 റണ്‍സെടുത്ത് നില്‍ക്കവേയാണ് താരത്തെ പരിഗണിക്കാതെ ടീം തെരഞ്ഞെടുപ്പ് നടത്തുന്നത്. എന്നാല്‍ തന്നെ പുറത്തിരുത്താനുള്ള കാരണങ്ങളൊന്നും സെലക്ടര്‍മാര്‍ അറിയിച്ചില്ലെന്ന് ഗൗരവകരമായ വിമര്‍ശനമാണ് താരം ഉന്നയിച്ചിരിക്കുന്നത്. ടീമിലുള്‍പ്പെടുത്താത്തിന്റെ കാരണം തനിക്ക് അറിയണമെന്നും ജാദവ് പറയുന്നു.
സ്കൂൾ കായികമേളയിൽ ആദ്യ സ്വർണം സൽമാൻ ഫാറൂഖിന്
'എനിക്കത് അറിയില്ല. എന്തുകൊണ്ട് ടീമിലെടുത്തില്ല എന്നതിന്റെ കാരണം എനിക്കറിയണം. എന്നെ ഒഴിവാക്കി എന്ത് പ്ലാനാണ് ടീം പദ്ധതിയിടുന്നത് എന്നറിയില്ല' ജാദവ് പറയുന്നു. നേരത്തെ വിന്‍ഡീസിനെതിരായ ടെസ്റ്റ് ടീമില്‍ കരുണ്‍ നായരെയും മുരളി വിജയിയെയും ഉള്‍പ്പെടുത്താത്തത് വിവാദമായിരുന്നു. ഇതിനു പിന്നാലെ വിന്‍ഡീസിനെതിരായ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് ദിനേശ് കാര്‍ത്തിക്കിനെ പുറത്താക്കിയതും ചര്‍ച്ചയായിരുന്നു.
advertisement
ആൺകുട്ടികൾക്കായി സർക്കാരിന്‍റെ 'കിക്ക് ഓഫ്'
ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യന്‍ മധ്യനിരയെ ശക്തമാക്കാന്‍ കൂടുതല്‍ താരങ്ങളെ പരീക്ഷിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ ഉയരുമ്പോള്‍ തന്നെയാണ് ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള താരങ്ങളെയും സെലക്ടര്‍മാര്‍ തഴയുന്നത്.