രണ്ടാം ഇന്നിങ്ങ്സിലൂടെ 374 റൺസിന്റെ ലീഡാണ് ശ്രീലങ്ക നേടിയത്. രണ്ടാം ഇന്നിങ്ങ്സിൽ വെസ്റ്റ് ഇൻഡീസിന് വേണ്ടി കെമര്‍ റോച്ചും റഖീം കോണ്‍വാലും മൂന്ന് വീതം വിക്കറ്റ് നേടി. കൈല്‍ മയേഴ്സ് 2 വിക്കറ്റും നേടി.
Also Read ഐ സി സി ടി20 റാങ്കിങ്ങിൽ കോഹ്ലിക്കും, രോഹിതിനും സ്ഥാനക്കയറ്റം
ശ്രീലങ്കയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റ മത്സരത്തിൽ ശതകം നേടുന്ന നാലാമത്തെ താരമായി പതും നിസ്സങ്ക. ഇന്ന് ആന്റിഗ്വയില്‍ നാലാം ദിവസം ആണ് ഈ നേട്ടം താരം കൈവരിച്ചത്. 240 പന്തുകള്‍ നേരിട്ടാണ് നിസ്സങ്ക തന്റെ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. നിസങ്കയ്ക്ക് മികച്ച പിന്തുണ നൽകി ക്രീസിൽ ഒപ്പമുണ്ടായിരുന്ന ഡിക്വല്ലേയ്ക്ക് വെറും 4 റൺസ് അകലെ സെഞ്ച്വറി നഷ്ടമായി.
advertisement
Also Read തകർപ്പൻ ജയവുമായി തുർക്കി; ഫ്രാൻസിന് സമനില
ഡിക്വെല്ലേക്കും നിസങ്കയ്ക്കും പുറമെ ഫെർണാണ്ടോയും തിരിമന്നെയും ശ്രീലങ്കൻ സ്കോർ ബോർഡിലേക്ക് വലിയ സംഭാവനകൾ നൽകി. 9 റൺസ് അകലെയാണ് ഫെർണാണ്ടോയ്ക്ക് സെഞ്ച്വറി നഷ്ടമായത്. തിരിമന്നെ 76 റൺസും നേടി.
വെസ്റ്റ് ഇൻഡീസിന് മത്സരം ജയിക്കാൻ അവസാന ദിവസം ബാക്കി നിൽക്കെ 94 ഓവറുകളിൽ നിന്ന് 341 റൺസ് നേടണം. ശ്രീലങ്കയുടെ ഇപ്പോൾ നടക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ടി20 പരമ്പര വെസ്റ്റ് ഇൻഡീസ് 2-1 ന് സ്വന്തമാക്കിയിരുന്നു. അതിനുശേഷം നടന്ന 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും വെസ്റ്റ് ഇൻഡീസ് തൂത്തു വാരിയിരുന്നു. ഈ മാസം 29 നാണ് അടുത്ത ടെസ്റ്റ് മത്സരം.
